കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഇനി ആര്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ല. ടൗണ്‍ പോലീസ് അക്ഷയപാത്രം പദ്ധതി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇന്ന് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലയെ വിശപ്പ് രഹിത ഭിക്ഷാടനവിമുക്ത ജില്ലയാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ടൗണ്‍ ഡിവൈഎസ്പി പി.പി.സദാനന്ദന് പറഞ്ഞു. വിശന്നെത്തുന്നവര്‍ക്ക് ഏത് സമയവും ഇവിടെ ഭക്ഷണമുണ്ടാകും. അത്താഴക്കൂട്ടം എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയ്ക്കാണ് ഇതിന്റെ ദൈനംദിന കാര്യങ്ങള്‍ നടത്തിപ്പിനുള്ള ചുമതല. വ്യാപാരികള്‍, ഹോട്ടലുകള്‍, സ്കൂളുകള്‍ എന്നിവരില്‍ നിന്നാണ് ഭക്ഷണങ്ങള്‍ ശേഖരിക്കുക. ഇതുമായി ബന്ധപ്പെട്ട് സംഭാവനകള്‍ ഒന്നും സ്വീകരിക്കുകയില്ലെന്ന തീരുമാനത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ആര്‍ക്ക് വേണമെങ്കിലും ഭക്ഷണങ്ങള്‍ ഇവിടെയെത്തിക്കാം. ഭക്ഷണം വാങ്ങാനെത്തുന്നവര്‍ക്ക് സമീപത്ത് തന്നെ ഭക്ഷണം കഴിക്കുന്നതിനായുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവിടെ സ്ഥിരമായി എത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിനായുള്ള സൗകര്യങ്ങള്‍ പോലീസ് ഒരുക്കും. വസ്ത്രം ആവശ്യമായവര്‍ക്ക് വസ്ത്രങ്ങള്‍ നല്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും ഭാവിയില്‍ തുടങ്ങാനാണ് തീരുമാനം. ഭക്ഷണ വിതരണത്തിലെ തട്ടിപ്പുകള്‍ തടയുന്നതിനായി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് വാട്സ് അപ്പ് ഗ്രൂപ്പ് വഴിയും ഫെയ്സ്ബുക്ക് ഗ്രൂപ്പുകള്‍ വഴിയും ഭക്ഷണം നല്കാന് താല്പര്യമുള്ളവര്ക്ക് അറിയിക്കാം. ഹെല്പ് ലൈന്‍ : 9544594444, 9447670322.
പ്രതികരിക്കാൻ ഇവിടെ എഴുതുക: