കോഴിക്കോട്: പവിത്രന് തീക്കുനിക്ക് പര്‍ദ്ദയെന്ന ക വിത പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് മാപ്പ് പറയേണ്ടിവന്ന സാഹചര്യം കേരളത്തില്‍ എത്രത്തോളം ഭീതി നിറഞ്ഞ അന്തരീക്ഷമാണെന്ന് തെളിയിക്കുന്നതാണെന്ന് കേരള എന്‍ജിഒ സംഘ് ജില്ലാ സമിതി.
മത-രാഷ്ട്രീയ – ഭീകരവാദികള്‍ കേരളത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ ഭീതി പരത്തുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാവാതെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ജില്ലാ സമിതി ആവശ്യപ്പെട്ടു.
കേരളത്തില്‍ സാംസ്കാരിക നായകര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് ഭീതി കാരണം യഥാര്‍ത്ഥ ഫാസിസത്തെ തുറന്നുകാട്ടാന്‍ കഴിയാത്ത അവസ്ഥയാണ്. മത മൗലിക ശക്തികളുടെ രാ ഷ്ട്രീയ പണമേധാവിത്വം കാര ണം സാഹിത്യകാരന്മാര് മതരാഷ്ട്രീയ യജമാനന്മാരുടെ വിനീതവിധേയരായി നില്ക്കാ ന് മത്സരിക്കുകയാണെന്നും യോഗം വിലയിരുത്തി. സം സ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അഭിപ്രായ സംഘടനാ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ക്കെതിരെയും ജില്ലാ സമിതി പ്രതിഷേധിച്ചു.
യോഗം സംസ്ഥാന ജോ. സെക്രട്ടറി ടി. ദേവാനന്ദന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. മനോജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ. ഒ. നാരായണന്, കെ. കെ. വെങ്കിട്ടരാമന്, ശശികുമാര്‍, പി. അജിത്കുമാര്‍, യു. സതീഷ്കുമാര്‍, എം. പ്രശാന്ത് ബാബു, സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി.കെ. അനുജിത് സ്വാഗതവും ഖജാന്‍ജി പി.കെ.ഷാജി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: