നാദാപുരം: മുതിര്‍ന്ന വിദ്യാര്‍ത്ഥി മൂന്നാം കളാ്സുകാരാനെ ക്രൂരമായി പീഡിപ്പിച്ചിട്ടും അറിഞ്ഞിട്ടില്ലെന്ന മട്ടില്‍ അധികൃതര്‍.
വളയം പഞ്ചായത്തിലെ സ്കൂളിലാണ് സംഭവം. കഴിഞ്ഞ ഒക്ടോബര്‍ 5 ന് ക്രൂരമായ പീഡനം അരങ്ങേറിയത്. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥി ബാത്ത് റൂമില്‍ കൂട്ടി പോയി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.
സംഭവം പുറത്ത് പറഞ്ഞാല്‍ അച്ഛനെയും അമ്മയേയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കുട്ടി അമ്മയോടും ബന്ധുക്കളോടും വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. സ്വഭാവ വൈകല്യമുള്ള മുതിര്‍ന്ന വിദ്യാര്‍ത്ഥിക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കണമെന്നാണ് പീഡനത്തിന് ഇരായായ കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്. ഈ ആവശ്യം സ്കൂള്‍ അധികൃതര്‍ വേണ്ടത്രെ ഗൗരവത്തോടെ പരിഗണിച്ചില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: