പാനൂര്‍: വളളങ്ങാട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. മൊകേരി ലോക്കല്‍ കമ്മറ്റി അംഗം വാച്ചാലിപീടികയിലെ ശവംവെച്ചപറമ്പത്ത് എസ്.പി അഖില്‍(37), മൊകേരി പഞ്ചായത്ത് അംഗം വാച്ചാലിന്റവിട പ്രിയേഷ്(40), കുണ്ടുപറമ്പത്ത് പ്രജോഷ്(38), വാച്ചീന്റവിട ശ്രീജു എന്ന ശ്രീജേഷ്(34), അന്‍സാഫ് എന്ന തടിയന് അന്‍സാഫ്(35) എന്നിവരെയാണ് ഇന്നലെ പാനൂര്‍ എസ്ഐ ഷൈജിത്ത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മൊകേരി ഇകെ പീടികയ്ക്കു സമീപം വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരായ സജീഷ്, പ്രജേഷ്, വിനോദന്‍ എന്നിവരെ ബോംബേറിഞ്ഞ് വധിക്കാന്‍ ശ്രമിക്കുകയും, പ്രജേഷിന്റെ ബൈക്ക് കത്തിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. തലശേരി എസിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അക്രമക്കേസിലെ സൂത്രധാരനെ കണ്ടെത്തിയിട്ടും പിടികൂടാനാകാതെ പോലീസ്
പാനൂര്‍: സിപിഎം അക്രമത്തിലെ അണിയറയിലെ സൂത്രധാരനെ കണ്ടെത്തിയിട്ടും, പിടികൂടാനാകാതെ പോലീസ്. കഴിഞ്ഞ ദിവസം വളളങ്ങാട് വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ കുനുമ്മലിലെ ശ്യാംജിത്തിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യസൂത്രധാരനായ മൊകേരിയിലെ ഇല്ലത്ത് ജിഗീഷ് എന്ന ജിഗിയെയാണ് കേസില്പ്പെടുത്താനാകാതെ പോലീസ് വിഷമവൃത്തത്തിലായിരിക്കുന്നത്.2000ത്തില്‍ നടന്ന ബോംബ് നിര്‍മ്മാണത്തില്‍ ഇരുകൈയ്യും നഷ്ടപ്പെട്ട ജിഗീഷ് അക്രമം ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് പതിവ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കൂരാറയിലെ ജഗദീപന്റെ ഇരുകാലുകളും പൂര്‍ണ്ണമായും തല്ലിപൊട്ടിച്ചതിലും ആസൂത്രകന്‍ ജിഗീഷ് ആയിരുന്നു.മൊബൈല്‍ പരിശോധിച്ചതില്‍ ഇയാളുടെ പങ്ക് വ്യക്തമായ അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.എന്നാല്‍ ഇരുകൈകളും ഇല്ലാത്ത ഒരാളെ അറസ്റ്റു ചെയ്താല്‍ കോടതിയില്‍ നിയമപ്രശ്നം നേരിടേണ്ടി വരുമെന്ന കാരണത്താല്‍ അവസാന ഘട്ടത്തില്‍ ജിഗീഷിനെ കേസില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.സമാന രീതിയിലാണ് ശ്യാംജിത്ത് വധശ്രമത്തിലും ഉളളത്. പാനൂര്‍ സിഐ.വി.വി.ബെന്നിയും സംഘവും യഥാര്‍ത്ഥ പ്രതികളെ തേടി ഇറങ്ങിയതോടെയാണ് ജിഗീഷിന്റെ പങ്ക് വ്യക്തമായിട്ടുളളത്.ഇയാളുടെ ശാരീരിക വൈകല്യം കേസില്‍ ഉള്‍പ്പെടുത്താന്‍ തടസമായി നില്‍ക്കുകയാണ്.
കൈകള്‍ ഇല്ലാതെ തന്നെ മൊബൈല്‍ ഉപയോഗിക്കുകയും,കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യാന്‍ സമര്‍ത്ഥനാണ് ഇയാള്‍.മൊകേരി മേഖലയില്‍ നടക്കുന്ന അക്രമങ്ങളിലും,ആയുധശേഖരത്തിലും പങ്കുളള ജിഗീഷിന്റെ കീഴില്‍ നിരവധി ക്രിമിനല്‍ സംഘങ്ങളുണ്ട്.കതിരൂര്‍ മനോജ് വധത്തിലെ ചില പ്രതികളെ ഒളിവില്‍ താമസിക്കാനും,അവര്‍ക്കു മറ്റു സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാനും ഇയാളുണ്ടായിരുന്നു.പാര്‍ട്ടിയുടെ സംരക്ഷണയില്‍ കഴിയുന്ന ജിഗീഷിന് സ്വന്തമായി ചപ്പാത്തി യൂനിറ്റും,മറ്റ് സാമ്പത്തിക ഇടപാടുകളുമുണ്ട്. കൊലയും,അക്രമവും നടത്താന്‍ വൈകല്യം ലൈസന്‍സായി എടുത്തിരിക്കുന്ന ഈ ക്രിമിനലിനെതിരെ ശക്തമായ നിയമനടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.ജിഗീഷിനെതിരെ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനും, മറ്റു നിയമനടപടികള്‍ സ്വീകരിക്കാനുമാണ് ബിജെപി നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: