തലശ്ശേരി: വീട്ടില്‍ അതിക്രമിച്ചുകയറി ദമ്പതികളെ വധിക്കാന്‍ ശ്രമിക്കുകയും വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ രണ്ട് സിപിഎമ്മുകാര്‍ക്ക് തടവും പിഴയും ശിക്ഷ. ചൊക്ലി നിടുംബ്രത്തെ പെരിങ്ങത്താന് വീട്ടില്‍ ഹിതേഷ് (28), ചന്ദ്രങ്കണ്ടി വീട്ടില്‍ സുജിത്ത് (38) എന്നിവരെയാണ് 5 വര്‍ഷം തടവിനും 20,000 രൂപാ വീതം പിഴയടക്കാനും തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് അനില്‍കുമാര്‍ ശിക്ഷിച്ചത്. 2011 ഏപ്രില്‍ 30ന് രാത്രിയിലായിരുന്നു കേസിനാധാരമായ സംഭവം.
നിടുംമ്പ്രം മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹരീന്ദ്രപുരത്തില് ഹരീന്ദ്രനാഥ് (55), ഭാര്യ ഷെറീന (51) എന്നിവരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ച് കൊല്ലാന്‍ ശ്രമിക്കുകയും മുറ്റത്ത് നിര്‍ത്തിയിട്ട ആള്‍ട്ടോ കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. പ്രതികള്‍ സിപിഎം അനുഭാവികളും അക്രമിക്കപ്പെട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ്. കൂടുതല്‍ പേര് കുറ്റകൃത്യത്തില്‍ പങ്കാളികളായിരുന്നുവെങ്കിലും അവരെ കണ്ടെത്താനായിരുന്നില്ല. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ സി.കെ.രാമചന്ദ്രന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: