ന്യൂദല്‍ഹി: രാജ്യത്ത് അടുത്തിടെ വരുത്തിയ സാമ്പത്തിക പരിഷ്കാര നടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് പറഞ്ഞു. പരിഷ്ക്കരണ നടപടികളെ കുറിച്ച് സഖ്യകക്ഷികളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെറുകിട വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിന് അമേരിക്കയുമായി യാതൊരു ബന്ധവുമില്ല. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ് ആരുടെയും നിര്‍ദേശങ്ങള്‍ക്ക് വഴങ്ങില്ല. മറ്റുള്ളവര്‍ക്ക് ഏകാധിപത്യത്തോടെ ഭരിക്കാനാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ ചീഫ് ജസ്റ്റീസിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യനന്മയ്ക്കായി സാധ്യമായതെല്ലാം തന്റെ സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നേരത്തെ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രചാരണവും മന്മോഹന് സിംഗ് നിഷേധിച്ചു. തെരഞ്ഞെടുപ്പ് ഏറെ അകലെയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിവിഭവങ്ങള്‍ എല്ലാം ലേലം ചെയ്യണമെന്നില്ലെന്ന സുപ്രീംകോടതി വിധിയും മന്മോഹന് സിംഗ് സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: