പിലാത്തറ: പിലാത്തറയിലും സമീപ പ്രദേശങ്ങളിലും നിരോധിത പുകയില ഉല്പന്നങ്ങളുടെ രഹസ്യ വില്പന വ്യാപകമാകുന്നു. അന്യസംസ്ഥാന ലോബി മുഖേന എത്തിച്ച് ചില കടകള്‍ മുഖേനയും രഹസ്യ കേന്ദ്രങ്ങള്‍ വഴിയുമാണ് ലഹരി വസ്തുക്കള്‍ വില്പന നടത്തുന്നത്.
ഹാന്‍സ് അടക്കമുള്ള പായ്ക്കറ്റ് പുകയില ലഹരി വസ്തുക്കള്‍ മംഗലാപുരം അടക്കമുള്ള പുറം നാടുകളില്‍ നിന്ന് മൊത്തമായി എത്തിച്ച് രഹസ്യമായി വില്പന നടത്തുകയാണ്. പത്തുരൂപ വിലയുള്ള പായ്ക്കറ്റ് 30രൂപ വരെ ഈടാക്കിയാണ് വില്പന. ആവശ്യക്കാര്‍ ഈ വില്പന കേന്ദങ്ങളില്‍ മണത്തെത്തും. പോലീസ്, എക്സൈസ് പരിശോധന കണക്കാക്കി അതീവ രഹസ്യ സ്വഭാവത്തിലാണ് ഇവരുടെ കൈമാറ്റം.
ഇത്തരത്തിലുള്ള നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗിച്ചതും ശേഷിക്കുന്നതുമായി നൂറ് കണക്കിന് പ്ലാസ്റ്റിക് പാക്കുകള്‍ നരീക്കംവള്ളി അറത്തില്‍ സ്കൂള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഗ്രാമങ്ങളില്‍ പോലും ഇവ വ്യാപകമാണെന്ന് ഇത് തെളിയിക്കുന്നത്.
നരിക്കാംവ ളളി അറത്തില്‍ സ്കൂള്‍ റോഡരികില്‍ നിരോധിത പുകയില ഉല്പന്നങ്ങളുടെ കവറുകള്‍ ഉപേക്ഷിച്ച നിലയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: