ഗുരുവായൂര്‍ : ക്ഷേത്രത്തിലെ ആനപാപ്പാന് സുഭാഷിന്റെ ദാരുണ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല. പ്രതിഷേധക്കാരെ സാന്ത്വനിപ്പിച്ച് വായടപ്പിക്കാന്‍ ദേവസ്വം ശ്രമം. സുഭാഷിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലായിരുന്ന ആനപാപ്പാന്മാര്ക്ക് എഴുന്നെള്ളിപ്പ് ബത്ത മൂന്നിരട്ടി വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് ദേവസ്വം ഭരണാധികാരികള്‍ ഇവരുടെ പ്രതിഷേധം ഒതുക്കിത്തീര്‍ത്തത്. ഒരു എഴുന്നള്ളിപ്പിന് 50 രൂപയായിരുന്ന ബത്ത150 രൂപയാക്കി .കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണ സമിതി യോഗമാണ് പാപ്പാന്മാര് ആവശ്യമുന്നയിക്കാതെ തന്നെ ബത്ത വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം എടുത്തത്.
കുത്തേറ്റു കിടന്ന സുഭാഷിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ക്ഷേത്ര ജീവനക്കാരോ , സെക്യൂരിറ്റി ജീവനക്കാരോ തയ്യാറാകാതിരുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ദര്‍ശനത്തിനു എത്തിയ കൊല്ലം സ്വദേശി അനീഷ് എന്ന ഭക്തനാണ് സുഭാഷിനെ ദേവസ്വം മെഡിക്കല്‍ സെന്ററിലും , അവിടെനിന്ന് ചാവക്കാട്ടെയും ത്യശൂരിലേയും സ്വകാര്യ ആശുപത്രികളിലും എത്തിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: