ന്യൂദല്‍ഹി: സബ്സിഡികള്‍ പുര്‍ണമായും നിര്‍ത്തലാക്കണമെന്ന വിജയ് ഖേല്‍കര്‍ സമിതിയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഡീസലിന്റെ വിലനിയന്ത്രണം നീക്കാനും പാചകവാതകത്തിനുള്ള സബ്സിഡികളെല്ലാം എടുത്തുകളയാനുമാണ് സമിതി ശുപാര്‍ശ ചെയ്തിരുന്നത്.
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സബ്സിഡികളെന്ന് ഇന്നലെ പുറത്തുവിട്ട സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഉപ്പുതൊട്ട് സകലതിന്റെയും വിലക്കയറ്റം മൂലം ജനം നട്ടംതിരിയുന്നതിനിടെയാണ് യുപിഎ സര്‍ക്കാരിന്റെ ആഗ്രഹത്തിനൊത്ത ശുപാര്‍ശ കേല്‍ക്കര്‍ സമിതി നല്‍കിയിയത്.
എന്നാല്‍ ഡീസല്‍ വില വര്‍ധിപ്പിച്ചപ്പോള്‍ ഉയര്‍ന്നുവന്ന പ്രതിഷേധം കൂടുതല്‍ ശക്തമാകുമെന്നതിനാല്‍ ശുപാര്‍ശകള്‍ അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ മൂന്നാം തീയതിയാണ് ധനമന്ത്രി പി. ചിദംബരത്തിന് കേല്‍ക്കര്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡീസല്‍ വില ലിറ്ററിന് 4 രൂപയും മണ്ണെണ്ണക്ക് 2 രൂപയും എല്‍പിജി സിലിണ്ടറിന് 50 രൂപയും അടിയന്തരമായി കൂട്ടാനും നിര്‍ദ്ദേശിച്ചിരുന്നു.
പത്ത് ദിവസത്തിനുള്ളില്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഡീസല്‍ വിലയില്‍ 5 രൂപയാണ് കൂട്ടിയത്. പാചകവാതക, മണ്ണെണ്ണ വിലകള്‍ കൂട്ടിയില്ലെങ്കിലും സബ്സിഡിയുള്ള എല്‍പിജി സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം ഒരു കുടുംബത്തിന് ആറെണ്ണമായി പരിമിതപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: