പൂനെ: പൂനെ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബെംഗളൂരു എഫ്സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുന്നിലെത്തി. ഇതോടെ അഞ്ചു മത്സരങ്ങളില്‍ അവര്‍ക്ക് 12 പോയിന്റായി. 64, 78 മിനിറ്റുകളിലാണ് മിക്കുവും രണ്ടാം പകുതിയുടെ അധിക സമയത്ത് സുനില്‍ ഛേത്രിയുമാണ് ഗോള്‍ നേടിയത്. അഡില്‍ അഹമ്മദ് ഖാനാണ് പൂനെക്കായി സ്കോര്‍ ചെയ്തത്.
ആദ്യ പുകതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ബെംഗളുരു ശക്തമായ തിരിച്ചുവരവിലാണ് വിജയം നേടിയത്.പൂനെയുടെ മുന്നേറ്റതോടെയാണ് കളിതുടങ്ങിയത്. 35-ാം മിനിറ്റില്‍ അവര്‍ ഗോള്‍ നേടി. ഫൗളിനെ തുടര്‍ന്ന് ലഭിച്ച ഫ്രീ കിക്ക് ഐസക്ക് ബെംഗളൂരുവിന്റെ ഗോള്‍ മുഖത്തേയ്ക്ക് ഉയര്‍ത്തി വിട്ടു. ഉയര്‍ന്നുചാടിയ അഹമ്മദ് ഖാന് തലവെച്ച് പന്ത് വലയിലാക്കി. ആദ്യ പകുതിയില്‍ പൂനെ 1-0 ന്് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ശക്തമായി പൊരുതിയ ബെംഗളൂരു 64-ാം മിനിറ്റില്‍ സമനില കണ്ടെത്തി. മിക്കുവാണ് ഗോള്‍ നേടിയത്. 78-ാം മിനിറ്റില്‍ മിക്കു വീണ്ടും പൂനെയുടെ വലകുലുക്കി.അധികസമയത്ത് സുനില്‍ മൂന്നാം ഗോളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: