അബുദാബി: അവസാന നിമിഷങ്ങളില്‍ പകരക്കാരനായി ഇറങ്ങിയ ഗാരേത്ത് ബെയ്ലിന്റെ ഗോളില്‍ റയല്‍ മാഡ്രിഡ് ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. പിന്നില്‍ നിന്ന് പൊരുതിക്കയറിയ റയല്‍ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എമിറേറ്റ്സിലെ അല്‍ ജസീറാ ടീമിനെ തോല്‍പ്പിച്ചു.
81-ാം മിനിറ്റില്‍ പകരക്കാരനായി കളിക്കളത്തിലെത്തിയ ബെയ്ല് തൊട്ടടുത്ത മിനിറ്റില്‍ തന്നെ ഗോള്‍ നേടി റയലിനെ ഫൈനലിലേക്ക് കടത്തി വിട്ടു.മൂന്നാം ലോക ക്ലബ്ബ് കിരീടം ലക്ഷ്യമിടുന്ന റയല്‍ നാളെ നടക്കുന്ന കലാശക്കളിയില്‍ ദക്ഷിണ അമേരിക്കന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ ടീം ഗ്രീമിയോയെ നേരിടും.
തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച റയല്‍ ഇടവേളയ്ക്ക് മുമ്പ് ഗോള്‍ വഴങ്ങി. ബ്രസീലിയന്‍ മുന്നേറ്റനിരക്കാരന് റോമാരീഞ്ഞോയാണ് അല്‍ ജസീറയെ മുന്നിലെത്തിച്ചത്. എന്നാല്‍ രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങളില്‍ തന്നെ റയല്‍ സമനില പിടിച്ചു. സ്റ്റാര്‍ സ്ട്രൈക്കര്‍ റൊണാള്‍ഡോയാണ് സ്കോര്‍ ചെയ്തത്.
മത്സരം സമനിലയിലേക്ക് നീങ്ങവേയാണ് ബെയ്ല് കരീം ബെന്‍സീമയ്ക്ക് പകരം കളിക്കളത്തിലെത്തിയത്. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ബെയ്ല് വിജയഗോള്‍ നേടി. ഗോള്‍ നേടാനായത് നല്ലകാര്യമാണ്.എന്നാല്‍ വിജയമാണ് പരമപ്രധാനം.നൂറു ശതമാനം മികവ് കാട്ടാനായില്ലെന്നും ബെയ്ല് പറഞ്ഞു.മത്സരത്തില്‍ വീഡിയോ പരിശോനയില്‍ ഇരു ടീമുകളുടെയും ഓരോ ഗോളുകള്‍ റദ്ദാക്കി. മെക്സിക്കോ ടീമായ പാച്ചുകയെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പ്പിച്ചാണ് ഗ്രീമിയോ ഫൈനലില്‍ കടന്നത്. മൂന്നാം സ്ഥാനക്കാരെ നിര്‍ണ്ണയിക്കുന്ന ലൂസേഴ്സ് ഫൈനലില്‍ അല്‍ജസീറയും പാച്ചുകയും നാളെ ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: