തെല്‍ അവീവ്: കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി പാലസ്തീന് രാഷ്ട്രം സ്ഥാപിക്കണമെന്ന ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് പ്രഖ്യാപനം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചിമിന്‍ നെതന്യാഹു തള്ളി. ഇസ്ലാമിക് കോ-ഓപ്പറേഷന്റെ പ്രസ്താവനകളൊന്നും തങ്ങളില്‍ ഒരു മതിപ്പുമുളവാക്കുന്നില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സത്യം വിജയിക്കുമെന്നും മറ്റു രാഷ്ട്രങ്ങളും ജെറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്നും അവിടേക്ക് എംബസികള്‍ മാറ്റുമെന്നും നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയന് രാഷ്ട്ര നേതാക്കളെ കണ്ട നെതന്യാഹു തങ്ങളുടെ എംബസികള്‍ ജെറുസലേമിലേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ബുധനാഴ്ച ചേര്‍ന്ന 57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് യോഗമാണ് കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ലോകരാജ്യങ്ങളോട് ഇസ്ലാമിക രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: