പാനൂര്‍: സിപിഎമ്മില്‍ ആംബുലന്‍സ് വിവാദം കൊഴുക്കുന്നു. പാനൂര്‍ ഏരിയ സമ്മേളനം നിറംമങ്ങി. സിപിഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ബൈക്ക് റാലിയില്‍ അനൗണ്‍സ്മെന്റ് വാഹനമായി ആംബുലന്‍സ് ഉപയോഗിച്ചത് ജന്മഭൂമിയാണ് ആദ്യം പുറത്തുവിട്ടത്. അതിന്റെ ചുവടു പിടിച്ച് സോഷ്യല്‍മീഡിയയും മറ്റ് മാധ്യമങ്ങളും വാര്‍ത്ത നല്‍കിയതോടെ വിഷയം വിവാദമായി. ഡിവൈഎഫ്ഐ പാനൂര്‍ ബ്ലോക്ക് യൂനിറ്റിന്റെ പേരിലുളള ട്രാവലര്‍ ആംബുലന്‍സാണ് ഉച്ചഭാഷിണിയും ബാനറുകളും കെട്ടി പാര്‍ട്ടി പരിപാടിക്കായി ഓടിയത്. ബൈക്ക് റാലിക്കു ശേഷവും ആംബുലന്‍സ് വിവിധ പരിപാടികള്‍ക്കായി ഓടിയിട്ടുണ്ട്. സംഭവം പാനൂര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കെട്ടിടത്തിനു മുകളില്‍ നിന്നവരാണ് ആംബുലന്‍സ് എന്നെഴുതിയ ഭാഗം വ്യക്തമായി കണ്ടത്. ഇതു ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
സര്‍ക്കാറിന്റെ നികുതിയിളവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്ന ആംബുലന്‍സില്‍ രോഗികളെയും മൃതദേഹവും മാത്രമെ കൊണ്ടുപോകാന്‍ പാടുളളൂ എന്നാണ് ചട്ടം. ഇതു മറികടന്നാണ് സിപിഎം ഏരിയാ സമ്മേളനത്തില്‍ ആംബുലന്‍സ് ഉപയോഗിച്ചിട്ടുളളത്. സിപിഎം നേതാക്കളെ ബന്ധപ്പെട്ടപ്പോള്‍ അങ്ങിനെ ആംബുലന്‍സ് ഉപയോഗിച്ചില്ല എന്ന മറുപടിയാണ് ലഭിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ച് സമ്മേളന മാമാങ്കം നടത്തുന്ന സിപിഎമ്മിന് ഒരു ട്രാവലര്‍ വാഹനത്തെ ഏര്‍പ്പാട് ചെയ്യാന്‍ സാധിക്കുമെന്നും ആംബുലന്‍സ് ഉപയോഗിക്കേണ്ടതില്ലെന്നും ഏരിയാ നേതാക്കള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നും ബിജെപി മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: