തിരുവനന്തപുരം: മിനമം ബസ് ചാര്‍ജ് ആറു രൂപാ ആയി വര്‍ധിപ്പിക്കാന്‍ ജസ്റ്റീസ് രാമചന്ദ്രന് കമ്മിഷന്റെ ശുപാര്‍ശ. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യത്തെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ രാമചന്ദ്രന് കമ്മിഷനെ നിയോഗിച്ചിരുന്നു.
ഡീസല്‍ വിലവര്ധനവിനെത്തുടര്ന്നാണ് ബസ് ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് ബസ് ഉടമകള്‍ രംഗത്ത് വന്നത്. ചാര്‍ജ് കൂട്ടിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കു തുടങ്ങുമെന്നും ബസ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു. കെ.എസ്.ആര്.ടി.സിയും നിരക്ക് വര്‍ധനയെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു.
ഡീസല്‍ വില വര്‍ധനയിലൂടെ പ്രതിമാസം ഏഴ് കോടി രൂപയുടെ അധികബാധ്യതയാണ് കെ.എസ്.ആര്.ടി.സിക്ക് ഉണ്ടാവുക. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം തെറ്റല്ലെന്നും ഇന്ധനവില വര്‍ധിക്കുമ്പോഴെല്ലാം യാത്രാനിരക്ക് പുനഃപരിശോധിക്കാറുണ്ടെന്നും മന്ത്രി ആര്യാടന് മുഹമ്മദും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: