മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 31 ഇനങ്ങള്‍ക്ക് ടെന്‍ഡറുകള്‍ ക്ഷണിച്ചു. വരുന്ന സപ്തംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്ത്തനമാരാഭിക്കുന്ന വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തേണ്ട വിവിധ സജ്ജീകരണങ്ങള്‍ക്കുള്ള ടെന്‍ഡറാണ് ക്ഷണിച്ചത്. കാര്‍ പാര്‍ക്കിംഗ്, എക്സ് റേ, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, വൈഫൈ സംവിധാനം, തുടങ്ങി 31 ഇനങ്ങള്‍ക്കുള്ള ടെന്‍ഡറാണ് കിയാല്‍ ക്ഷണിച്ചിട്ടുള്ളത്. ഡിസംബര്‍ അവസാനവാരം വരേയാണ് ടെന്‍ഡര്‍ നല്‍കാനുളള കാലാവധി. മറ്റു വിമാനത്താവളങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കള്ളക്കടത്ത് തടയാന്‍ മില്ലിമീറ്റര്‍ സ്കാനര്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മില്ലിമീറ്റര്‍ സ്കാനറിലൂടെ നടന്നുപോകുന്നയാളുടെ ശരീരം പോലും വ്യക്തമായി സ്കാന്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഇത് സ്ഥാപിക്കുക.ഇതിന്റെ ഭാഗമായി രണ്ട് മാസം മുമ്പ് വിമാനത്താവളത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി കസ്റ്റംസ് സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിംഗ്, ട്രോളി സംവിധാനം, യാത്രക്കാരുടെ ബാഗേജ് പരിശോധിക്കുന്ന എക്സ് റേ, വൈഫൈ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം, എമര്‍ജന്‍സി സര്‍വ്വീസ്, എന്നിവ സ്ഥാപിക്കുന്നതിന് 20 നകം ടെന്‍ഡര്‍ നല്‍കണം.ഭക്ഷണ വിതരണം, ഡ്യൂട്ടിഫ്രീ ഷോപ്പുകള്‍, ടെര്‍മിനല്‍ ലോബ് ഓപ്പറേഷന്, തുടങ്ങിയവ നടത്താനുള്ള ടെന്‍ഡര്‍ 30നകമാണ് നല്‍കേണ്ടത്.
പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ അവസാനഘട്ട പ്രവൃത്തികള്‍ മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ബാക്കിയുള്ള റണ്‍വേ സുരക്ഷാ മേഖലയുടെ നിര്‍മ്മാണവും വേഗത്തില്‍ നടന്നുവരികയാണ്. വിവിധ വിമാനക്കമ്പനികളുടെ പ്രതിനിധികളെ ഉടന്‍ കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിക്കാന്‍ ക്ഷണിക്കും. ഇവരുമായി വിശദമായ ചര്‍ച്ചകളും നടത്തും. 20 കമ്പനികളുടെ കൗണ്ടറുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു. ജനുവരി അവസാനത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് നടപടികളിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്കിയാല് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: