ആലപ്പുഴ: മന്ത്രി തോമസ് ഐസക്ക് ജനപ്രതിനിധി എന്ന നിലയില്‍ പൂര്‍ണപരാജയമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്.
17 വര്‍ഷമായി ജനപ്രതിനിധിയും മന്ത്രിയുമായി പ്രവര്‍ത്തിച്ച ഐസക്കിന് വര്‍ഷങ്ങളായുള്ള തീരദേശ ജനതയുടെ ആവശ്യമായ പുലിമുട്ടും കടല്‍ ഭിത്തിയും ഇതുവരെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. മണ്ഡലത്തിലെ പരമ്പരാഗത വ്യവസായങ്ങളും വ്യവസായ ശാലകളും അടച്ചു പൂട്ടി.
ജനതയുടെ കഷ്ടപ്പാടും വേദനയും കാണാനും കേള്‍ക്കാനും കഴിയാത്ത കണ്ണും കാതും നഷ്ടപെട്ട ധനമന്ത്രി രാജിവെച്ച് മണ്ഡലത്തെ രക്ഷിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തോമസ് ഐസക്ക് രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്, ഗീതാ രാംദാസ്, ആര്.ഉണ്ണികൃഷ്ണന്, രഞ്ചന്‍ പൊന്നാട്, ജി. മോഹനന്, വാസുദേവക്കുറുപ്പ്, കെ.പി.സുരേഷ് കുമാര്‍, ജ്യോതി രാജീവ്, പദ്മകുമാര്‍, റ്റി.സി. രഞ്ജിത്, പി.കെ.ഉണ്ണികൃഷ്ണന്, സി.പി. മോഹനന്, ഉണ്ണികൃഷ്ണ മേനോന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: