എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പന്ത്രണ്ടു നോമ്പ് മഹോത്സവം ഇന്നു മുതല്‍ 27 വരെ നടക്കും. നാളെ പുലര്‍ച്ചെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 9.30ന് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, ഉണ്ണിക്കൃഷ്ണന് നമ്പൂതിരി, ഒളശ ഗോവിന്ദന് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ തൃക്കൊടിയേറ്റും.
എല്ലാ ദിവസും പ്രസാദമൂട്ട്, കളമെഴുത്തുംപാട്ട്, പ്രഭാഷണം എന്നിവ നടക്കും. 22ന് ഒന്പതിനു നാരീപൂജ. പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവയുടെ പാദം കഴുകി നാരീപൂജ ഉദ്ഘാടനം ചെയ്യും. 26ന് ഒന്പതിനു കലശാഭിഷേകം, മൂന്നിന് കാവുംഭാഗം തിരുഏറങ്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും തങ്ക തിരുവാഭരണ ഘോഷയാത്ര, ആറിന് പുത്തന്‍കാവ് ദേവീക്ഷേത്രത്തില്‍ നിന്നും കാവടി വിളക്ക്, രാത്രി ഒന്പതിനു തിരുവാഭരണം ചാര്‍ത്തി സര്‍വമംഗള ആരതി.
27ന് ഒന്‍പതിന് ആനപ്രമ്പാല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും കാവടി, കരകം, മുത്താരമ്മന്‍ കോവിലില്‍ നിന്നും എണ്ണക്കുടം വരവ്, 10ന് ഓട്ടന്തുള്ളല്, ഒന്നിന്ചക്കരക്കുളത്തില് ആറാട്ടും, മഞ്ഞനീരാട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: