തൃശൂര്‍: കലോത്സവ സംഘാടനത്തില്‍ രാഷ്ട്രീയക്കളി. പ്രതിഷേധിച്ച് ബിജെപി ജനപ്രതിനിധികള്‍ വേദിവിട്ടു. സംസ്ഥാന സ്കൂള്‍ കലോത്സവത്തെ പാര്ട്ടിപരിപാടിയാക്കാനുള്ള ശ്രമമാണ് മന്ത്രി വി.എസ്.സുനില്‍കുമാറും കൂട്ടരും നടത്തുന്നതെന്ന് കൗണ്‍സിലര്‍ കെ.മഹേഷ് പറഞ്ഞു.
കലോത്സവ സംഘാടകസമിതി യോഗങ്ങളിലെല്ലാം ബിജെപി ജനപ്രതിനിധികളെ അവഗണിക്കുകയാണ്. സംഘാടകസമിതി അവലോകന യോഗത്തില്‍ സിപിഎമ്മിന്റേയും കോണ്‍ഗ്രസ്സിന്റേയും നേതാക്കളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. ഇന്നലെ നടന്ന യോഗത്തില്‍ ഡിസിസി പ്രസിഡണ്ട് ടി.എന്‍.പ്രതാപനെ വേദിയിലിരുത്തിയപ്പോള് ജനപ്രതിനിധികള്‍ക്ക് ഇടം ലഭിച്ചത് സദസ്സില്‍ മാത്രം. ബിജെപിക്കാരെ വിളിക്കേണ്ടെന്ന് മന്ത്രിതന്നെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നതെന്നും മഹേഷ് പറഞ്ഞു.
ഇന്നലെ ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ നിന്നാണ് ബിജെപി കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയത്. മുന്‍ യോഗങ്ങളില്‍ തങ്ങളെ വിളിക്കാറില്ലെന്നും അറിഞ്ഞ് ചെന്നാല്‍ തന്നെ സ്വാഗതം ചെയ്യാന്‍ സംഘാടകസമിതി ഭാരവാഹികള്‍ തയ്യാറാവുന്നില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: