തിരൂര്‍: ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വിപിനെ വധിച്ച കേസുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി അറസ്റ്റിലായി.
പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായ ആലങ്കോട് കളിയംകുന്നത്ത് ഇല്യാസാ (24)ണ് അറസ്റ്റിലായത്. ഇരുപതാം പ്രതിയായ ഇയാള്‍ പൊന്നാനിയിലും എടപ്പാളിലും താനൂരിലും വെച്ച് നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം മൈസൂരില്‍ ഒളിവിലായിരുന്ന പ്രതി കൊണ്ടോട്ടിയില്‍ എത്തിയപ്പോഴാണ് അറസ്റ്റിലായത്. മറ്റൊരു കൊലപാതക കേസിലും ഇയാള്‍ പ്രതിയാണ്.
ആഗസ്റ്റ് 24നാണ് വിപിന്‍ കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന വിപിനെ തിരൂരിനടുത്ത് ബി.പി അങ്ങാടി പുളിഞ്ചോട് വെച്ച് ഒരുസംഘം ആക്രമിച്ചു. പ്രാണരക്ഷാര്‍ത്ഥം റോഡിലൂടെ ഓടിയ വിപിനെ അമ്പതു മീറ്ററോളം പിന്തുടര്ന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: