കോട്ടയം: രാഷ്ടീയ നിലപാട് സംബന്ധിച്ച ചരിത്ര പ്രഖ്യാപനമുണ്ടാകുമെന്ന് വിളംബരം ചെയ്ത കേരള കോണ്‍ഗ്രസ് (എം) മഹാസമ്മേളനത്തില്‍ ചെയര്മാന് കെ.എം.മാണിക്ക് വിഷയമായത് മോദിയും ട്രംപും.
നേതൃ, മുന്നണി മാറ്റങ്ങളെക്കുറിച്ച് പരാമര്‍ശിക്കാതെ മോദിയുടെ സാമ്പത്തിക നയങ്ങളെയും ട്രംപിന്റെ ജറുസേലം പ്രഖ്യാപനത്തെയും വിമര്‍ശിച്ച് മാണി തലയൂരുകയായിരുന്നു. നിര്‍ണ്ണായ രാഷ്ടീയ തീരുമാനം എടുക്കുന്നതിന്റെ ഒരു സൂചന പോലും മാണി നല്‍കിയില്ല. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടോടെ നേരിടുമെന്ന് മാത്രം പറഞ്ഞ് മാണി പ്രസംഗം അവസാനിപ്പിച്ചു.
സമ്മേളനത്തില്‍ സ്വാഗത പ്രസംഗം നടത്തിയ ജോസ് കെ. മാണി നേതൃമാറ്റം അജണ്ടയില്‍ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. അതേ സമയം അദ്ധ്യക്ഷനായ പി.ജെ. ജോസഫ് മുന്നണി, നേതൃമാറ്റങ്ങളെ തൊടാതെ പെട്ടെന്ന് പ്രസംഗം അവസാനിപ്പിച്ചു. ഒരു ലക്ഷം പേരെ സമ്മേളനത്തില്‍ അണിനിരത്തുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും അതുണ്ടായില്ല. മാണിയുടെ പ്രസംഗം അവസാനിച്ച ഉടനെ മറ്റ് നേതാക്കളുടെ പ്രസംഗത്തിന് കാത്ത് നില്‍ക്കാതെ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ നെഹ്രു സ്റ്റേഡിയം ശൂന്യമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: