കടുത്തുരുത്തി: പഞ്ചായത്ത് കിണറ്റില്‍ നിന്ന് വെളളമെടുത്തതിന് യുവതിയെ അയല്‍വാസികള്‍ മര്‍ദ്ദിച്ചതായി പരാതി. പൂഴിക്കോല്‍ പാണകുഴിയില്‍ മെര്‍ജി (38)ക്കാണ്്് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കടുവാക്കുഴി ജോണ്‍ മത്തായി, മകന് ബെര്‍ഡ്, പാറയില്‍ കുഞ്ഞുമോന് എന്നിവര്‍ക്കെതിരെ കടുത്തുരുത്തി പോലീസ് കേസ്സെടുത്തു.
വെമ്പളളിയിലുളള ഭര്‍ത്തൃഗൃഹത്തില്‍ നിന്നും പൂഴിക്കോലിലുളള സ്വന്തം വീട്ടിലെത്തിയ യുവതി പഞ്ചായത്ത് കിണറ്റില്‍ നിന്നും വെളളം കോരുമ്പോഴാണ് മര്‍ദ്ദനമേറ്റത്. മെര്ജിയുടെ കുടുംബവും 36 വര്‍ഷമായി സഞ്ചരിക്കുവാനുപയോഗിച്ചിരുന്ന വഴി അയല്‍വാസിയായ കടുവാക്കുഴി ജോണ്‍ മത്തായി അടച്ചു കെട്ടി. ഇത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കെ ഒരാഴ്ച മുമ്പ് മെര്ജിയെയും അമ്മ ലീലാമ്മയെയും ജോണ്‍ അസഭ്യം പറഞ്ഞിരുന്നു. ഇത് പോലീസില്‍ അറിയിച്ചതിലുളള വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് മെര്‍ജി പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: