പെര്‍ത്ത്: നായകന് സ്റ്റീവ് സ്മിത്തിന്റെ പിഴവില്ലാത്ത മറ്റൊരു ഇന്നിങ്ങ്സില്‍ ഓസീസ് തിരിച്ചുവരുന്നു. ആഷസ് പരമ്പരയിലെ നിര്‍ണായമായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ അവര്‍ മൂന്ന് വിക്കറ്റിന് 203 റണ്‍സിലെത്തി നില്ക്കുന്നു. ഇംഗ്ലണ്ടിന്റെ സ്കോറിനൊപ്പം എത്താന്‍ ഇനി 200 റണ്‍സ് കൂടി വേണം. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്സില്‍ 403 റണ്‍സാണ് നേടിയത്.
കുറ്റമറ്റ ബാറ്റിങ്ങ് കാഴചവെച്ച സ്മിത്ത് തന്റെ 22-ാം സെഞ്ചുറിക്കരികിലെത്തിനില്ക്കുന്നു. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ 92 റണ്‍സുമായി സ്മിത്ത് ക്രീസിലുണ്ട്. ഏഴു റണ്‍സ് കുറിച്ച ഷോണ്‍ മാര്‍ഷാണ് സ്മിത്തിന് കൂട്ട്.
മലാന് (140) പിറകെ ബെയര്‍സ്റ്റോ (111) യും സെഞ്ചുറി നേടിയതോടെയാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്സില്‍ 403 റണ്‍സെടുത്തത്.നാലിന് 305 റണ്‍സിന് ഇന്നിങ്ങസ് പുനരാരംഭിച്ച ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ നാലിന് 368 റണ്‍സിലെത്തി. 140 റണ്‍സെടുത്ത മലാന് ലിയോണിന്റെ പന്തില്‍ പകരക്കാരന് പിടികൊടുത്ത് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ വാലറ്റനിര തകര്‍ന്നു. അവസാന ആറു വിക്കറ്റുകള്‍ 35 റണ്‍സിന് നിലംപൊത്തി.ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക് 91 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി. ഹെയ്സല്‍വുഡ് 92 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
ഒന്നാം ഇന്നിങ്ങ്സ് തുടങ്ങിയ ഓസീസിന് തുടക്കത്തില്‍ രണ്ട് വിക്ക്റ്റ് നഷ്ടമായി. ഉപനായകന്‍ വാര്‍ണര്‍ 22 റണ്‍സിനും ഓപ്പണര്‍ ബാന്‍ക്രോഫ്റ്റ് 25 റണ്‍സിനും പുറത്തായി. തുടര്‍ന്നെത്തിയ സ്മിത്തും ഖവാജയും ഇംഗ്ലീഷ് ആക്രമണത്തെ ചെറുത്ത് നിന്ന് സ്കോര്‍ ഉയര്‍ത്തി. മൂന്നാം വിക്കറ്റില്‍ 124 റണ്‍സ് നേടി ഇവര്‍ ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. വോക്ക്സിന്റെ പന്തില്‍ ഖവാജ വീണതോടെയാണ് പാര്‍ട്ട്നര്‍ഷിപ്പ് തകര്‍ന്നത്. ഖവാജ 50 റണ്‍സ് നേടി. ഇംഗ്ലണ്ടിന്റെ ഓവര്ട്ടന് 46 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.
പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റും വിജയിച്ച ഓസീസ് 2-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: