ആലപ്പുഴ: കടല്‍ഭിത്തി നിര്‍മ്മാണത്തിനുള്ള തുക കിഫ്ബിയില്‍ നിന്ന് കണ്ടെത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിര്‍മ്മാണം വൈകിപ്പിക്കാനാണെന്ന് വിമര്‍ശനം ഉയരുന്നു.
ആലപ്പുഴയിലുള്‍പ്പെടെ കടല്‍ഭിത്തിയില്ലാത്ത പ്രദേശങ്ങളുടെ വിശദാംശങ്ങള്‍ മാസങ്ങള്‍ക്കുമുമ്പേ ശേഖരിച്ചെങ്കിലും പണമില്ലാത്തതിനാല്‍ സംരക്ഷണ ഭിത്തിക്കുള്ള തുടര്‍ നടപടികളായില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പഠനം നടത്തിയ ശേഷമാണ് കേന്ദ്ര സഹായത്തോടെ അമ്പലപ്പുഴ മുതല്‍ പുറക്കാടുവരെയുള്ള പ്രദേശങ്ങളില്‍ പുലിമുട്ടും കടല്‍ഭിത്തിയും നിര്‍മ്മിക്കാന്‍ തുടങ്ങിയത്.
നാല്‍പ്പതുകോടിയുടെ പദ്ധതി പക്ഷേ പാതിവഴിയില്‍ മുടങ്ങി. പുലുമുട്ടുകള്‍ ഏറെക്കുറെ തയ്യാറായെങ്കിലും ഇവയെ ബന്ധിപ്പിക്കുന്ന സംരക്ഷണഭിത്തി പൂര്ത്തിയായായിട്ടില്ല.
ജില്ലയില്‍ കടല്‍ഭിത്തി ഇല്ലാത്ത പ്രദേശങ്ങളുടെ കണക്ക് മാസങ്ങള്‍ മുന്‍പ് കളക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കടല്‍ഭിത്തി നിര്‍മ്മാണ പദ്ധതികള്‍ കിഫ്ബിക്ക് സമര്‍പ്പിച്ചു.
എന്നാല്‍ പണം എന്ന് അനുവദിച്ച് എപ്പോള്‍ കടല്‍ഭിത്തി നിര്‍മ്മിക്കുമെന്നതില്‍ യാതൊരു വ്യക്തതയുമില്ല. ഓഖി ചുഴലിക്കാറ്റുണ്ടായപ്പോള്‍ ജില്ലയില്‍ കടലാക്രമണം രൂക്ഷമായി അനുഭവപ്പെട്ടതും കടല്‍ ഭിത്തിയില്ലാത്ത പ്രദേശങ്ങളിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: