തൃശൂര്‍: ഓഖി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന അമ്മമാരുടെ വിലാപം കാണാന്‍ സാധിക്കാതെ അവരെ അവഹേളിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉടന്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന് ആവശ്യപ്പെട്ടു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പടിക്കല്‍ നത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മന്ത്രിയുടെ മുന്നില്‍ തങ്ങളുടെ ദുഃഖം അറിയിക്കാന്പോയ നേരം മലമ്പുഴയിലെ കാനായികുഞ്ഞിരാമന്റെ യക്ഷി പ്രതിമയ്ക്കു മുന്നില്‍ പോയിരുന്നെങ്കില്‍ ഈ അവഹേളനം അമ്മമാര്‍ക്ക് ഉണ്ടാകില്ലായിരുന്നെന്നും ശോഭാസുരേന്ദ്രന് പറഞ്ഞു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രമീള സുദര്ശന് അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ്എം.എസ്.സമ്പൂര്‍ണ്ണ,മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.സി.നിവേദിത,അവിണിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ ഷോബി, ജെ.രമാദേവി, സിനി രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: