അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും വോട്ടെണ്ണല്‍ രാവിലെ എട്ടോടെ തുടങ്ങി. ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്.
ബിജെപി ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തുമെന്നും ഹിമാചല്‍ വന്‍ ഭൂരിപക്ഷത്തില്‍ പിടിച്ചെടുക്കുമെന്നുമാണ് എക്സിറ്റ് പോളുകള്‍ നല്കുന്ന സൂചന. ഗുജറാത്തില്‍ 182 സീറ്റും ഹിമാചലില്‍ 68 സീറ്റുമാണുള്ളത്. ഗുജറാത്തില്‍ 37 കേന്ദ്രങ്ങളിലായാണു വോട്ടെണ്ണല്‍ നടക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് ഇവിടെ വോട്ടെടുപ്പു നടന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഗുജറാത്തില്‍ 2.91 ശതമാനം പോളിംഗ് കുറഞ്ഞു.
പക്ഷേ, വോട്ടര്‍മാരുടെ എണ്ണം കൂടിയതിനാല്‍ 25 ലക്ഷത്തോളം വോട്ടുകള്‍ ഇത്തവണ അധികമുണ്ട്. 1995 മുതല്‍ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ച ബിജെപി. ആറാം വട്ടവും ഭൂരിപക്ഷം നേടുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം.
കഴിഞ്ഞതവണ ബിജെപിക്ക് 115 സീറ്റുണ്ടായിരുന്നു. കോണ്‍ഗ്രസ് 61 സീറ്റും മറ്റുള്ളവര്‍ ആറു സീറ്റും നേടിയിരുന്നു. ഹിമാചലില്‍ 42 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍ നടക്കുക. ഹിമാചലില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 36 സീറ്റുണ്ടായിരുന്നു. ബിജെപിക്ക് 26ഉം മറ്റുള്ളവര്‍ക്ക് ആറു സീറ്റുമാണുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: