അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയ് രൂപാണി വിജയിച്ചു. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ മണ്ഡിമായിരുന്നു ഇത്. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെ ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപിക്ക് കേവലഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പായികഴിഞ്ഞിരിക്കുന്നു. ഹിമാചലില്‍ അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് ശേഷം ബിജെപി ഭരണം തിരിച്ചുപിടിക്കുകയാണ്.
ഗുജറാത്തില്‍ ആദ്യസൂചനകളില്‍ ബിജെപി മുന്നേറ്റം നടത്തിയെങ്കിലും കച്ച്, സൗരാഷ്ട്ര മേഖലയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ കോണ്‍ഗ്രസ് ബിജെപിയെ കടത്തിവെട്ടി ഒരു ഘട്ടത്തില്‍ 90 ലധികം സീറ്റുകളില്‍ ലീഡ് ചെയ്തിരുന്നു. സംസ്ഥാനത്ത് ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് ഭരണം വരുമെന്ന സൂചനകള്‍പോലും വന്നെങ്കിലും ഒരു മണിക്കൂറിനുശേഷം ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമായി.
അവസാനം ലഭ്യമാകുന്ന ഫല സൂചികകളില്‍ ബിജെപി വീണ്ടും കേവലഭൂരിപക്ഷം കടന്ന് മുന്നേറുകയാണ്. അതേസമയം, ഹിമാചല്‍ പ്രദേശില്‍ ബിജെപി ആരംഭം മുതലേ ലീഡ് നിലനിര്‍ത്തിക്കൊണ്ടിരിക്കുകയണ്. ഇവിടെ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: