ന്യൂദല്‍ഹി: ‘കാളപെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്ത’വരുടെ കഥ പഴയത്. തെരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങിയപ്പോള്‍ നേതാവിന് ജയ് വിളിച്ച് വീട്ടുമുറ്റത്ത് ഹോമം നടത്തിയ കോണ്‍ഗ്രസ് അണികള്‍ പുതിയ കഥ രചിക്കുന്നു.
ഹിമാചല്‍-ഗുജറാത്ത് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന്റെ പേരില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വീട്ടുമുന്നില്‍ ഹോമം നടത്തി, രാഹുലിന് ആശംസ പോസ്റ്റര്‍ ഒട്ടിച്ച് അണികള്‍ ആഘോഷിച്ചു. അബദ്ധമായെന്നറിഞ്ഞപ്പോള് തലയില്‍ തുണിയിട്ട് മുങ്ങി.
കോണ്‍ഗ്രസ് നേതാവായ ഫൂല്സിങ്ങാണ് പണി പറ്റിച്ചത്. തോക്കില്‍ കയറി വെടിവെക്കുന്നുവെന്നു പറയുന്നതുപോലെ, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുലിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ആറുമണിക്ക്തന്നെ ഹോമകുണ്ഡം ഒരുക്കി ഫൂല് സിങ്. അതും വോട്ടെണ്ണല്‍ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ്. അതിനാല്‍ ഫൂല് സിങ് രാഹുലിനെ പരിഹസിച്ചതോ എന്നും സംശയവും വാദവുമുണ്ട്.
ഫൂല്‍സിങ് അല്ല, ഫൂള്‍ സിങ് ആണെന്ന് കോണ്‍ഗ്രസുകാര്‍തന്നെ പ്രചരിപ്പിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: