പുനലൂര്‍: അച്ചന്‍കോവില്‍ ക്ഷേത്രോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് രാത്രിയില്‍ കറുപ്പന് തുള്ളല്‍ ആരംഭിക്കും. അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന ആചാരമാണ് കറുപ്പന് തുള്ളല്‍. പൗരാണിക ചടങ്ങായ ഇതില്‍ ഇപ്പോഴും തമിഴ്-മലയാള സംയോജിത ദ്രാവിഡ പഴമ നിലനിര്‍ത്തിപ്പോരുന്നു.
കറുപ്പന് തുള്ളലിന്റെ കേളികൊട്ട് ഉയര്‍ന്നു കഴിഞ്ഞാല്‍ വര്‍ണശബളമായ കാലുറയണിഞ്ഞ് കച്ച മണികള്‍ കെട്ടി, ശിരസില്‍ അലങ്കാര വസ്ത്രം ചുറ്റി, വലം കൈയ്യില്‍ വേലും ഇടം കൈയ്യില്‍ ഭസ്മക്കൊപ്പരയും, വഹിച്ച് കറുപ്പസ്വാമിയുടെ വരവായി.
ജനനന്മയ്ക്ക് വേണ്ടി ധര്‍മശാസ്താവ് നടത്തുന്ന ദേശ രക്ഷാ പരിപാടികള്‍ക്ക് മാര്‍ഗതടസ്സം നീക്കുന്ന കര്‍മം കൂടിയാണ് ഈ ചടങ്ങ്. നാദസ്വരത്തിന്റെയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ പാണ്ടിമേളത്തിനൊപ്പമാണ് കറുപ്പസ്വാമി തുള്ളുക. കറുപ്പന് തുള്ളല്‍ ദര്‍ശിക്കാന്‍ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ എത്തുക.
വെള്ളാള സമുദായത്തില്‍പ്പെട്ട പ്രദീപാണ് കറുപ്പസ്വാമിയായി എത്തുക. തായ്വഴിയായിട്ടാണ് ഈ ഭാഗ്യം പ്രദീപിന് ലഭിച്ചത്. മഹിഷി മര്‍ദനം നിര്‍വഹിക്കാന്‍ നിയുക്തനായ മണികണ്ഠനെ സഹായിക്കാന്‍ കുശ എന്ന മര്ച്ചയുള്ള പല്ല് പയോഗിച്ച് പരമശിവന് സൃഷ്ടിച്ചതാണ് കറുപ്പന് എന്ന് ഐതീഹ്യം.
ഐതീഹ്യപ്പെരുമ ഏറെയുള്ള കറുപ്പന് തുള്ളല്‍ കാണുവാന്‍ ഇന്നു മുതല്‍ ഉത്സവം കൊടിയിറങ്ങുന്നതു വരെ അച്ചന്‍കോവിലില്‍ വന്‍ തിരക്കായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: