കാട്ടാക്കട: ജീവിത സായാഹ്നത്തില്‍ ആകെയുണ്ടായിരുന്ന വീടും മൂന്നുസെന്റ് സ്ഥലവും കൈക്കലാക്കി മകള്‍ തിരിഞ്ഞു നോക്കാതെ പോയപ്പോള്‍ ഭക്ഷണത്തിനുപോലും വകയില്ലാതെ ആരോഗ്യപ്രശ്നങ്ങളാല്‍ വലയുന്ന അമ്മ അടക്കം മുന്നൂറോളം പരാതിക്കാരാണ് കാട്ടാക്കട ക്രിസ്ത്യന്‍കോളേജില്‍ നടന്ന കളക്ടറുടെ പരാതി പരിഹാരവേദിയിലെത്തിയത്. ജനങ്ങളുടെ പരാതികള്‍ ശ്രദ്ധാപൂര്‍വം കേട്ട കളക്ടര്‍ ഡോ കെ. വാസുകി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരില് നിന്ന് നേരിട്ട് വിശദീകരണം തേടി അടിയന്തര നടപടിക്ക് നിര്‍ദ്ദേശിച്ചു.
വേദിയില്‍ പരിഹരിക്കാനാകാത്ത പരാതികളായിരുന്നു കളക്ടര്‍ക്കു മുന്നിലെത്തിയവയിലേറെയും. മകള്‍ ഉപേക്ഷിച്ച സഹായവസന്തയുടെ പരാതി മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആക്ട് പ്രകാരം അടിയന്തരമായി പരിഗണിച്ച് പരിഹാരം കാണുമെന്ന് അവരെ അറിയിച്ചതു പോലെ പരാതിക്കാര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമാകുന്ന നടപടികളിലൂടെ അദാലത്ത് വേറിട്ടതായി. വിവിധ വകുപ്പുകള്‍ക്കായി പ്രതേ്യകം സജ്ജീകരിച്ച 31 കൗണ്ടറുകളിലൂടെ 300 അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്. ഇതില്‍ 100 അപേക്ഷകള്‍ വേദിയില്‍ തീര്‍പ്പാക്കി. ശേഷിക്കുന്ന പരാതികളിന്മേല് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
ഓണ്‍ലൈനായി തങ്ങള്‍ക്ക് ലഭിച്ച പരാതികളില്‍ പരിഹാരസമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തണമെന്നും അതനുസരിച്ച് കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എല്ലാ ജില്ലാ വികസനസമിതികളിലും ഈ അപേക്ഷകളുടെ പുരോഗതി വിലിയിരുത്തും. ഡിഡിസികളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: