ന്യൂദല്‍ഹി: കോടിക്കണക്കിന് പ്രവര്‍ത്തകരുടെ വിജയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളുടെ വിജയം, ജാതി-വംശീയവാദങ്ങളുടെയും പ്രീണനത്തിന്റെയും എതിരായി ദരിദ്രകോടികളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള മോദിയുടെ വികസനവാദ നയങ്ങള്‍ക്കുള്ള വിജയം. വംശവാഴ്ചക്കെതിരേ മികച്ച പ്രവര്‍ത്തനം നേടിയ വിജയമാണ്.
ഗുജറാത്തില്‍ സീറ്റുകള്‍ കുറഞ്ഞത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിലവാരം കോണ്‍ഗ്രസ് കുറച്ചതുമൂലമാണ്. വികസനം ചര്‍ച്ച ചെയ്യാന്‍ ബിജെപി ആഗ്രഹിച്ചു, മറ്റു പലതും പറഞ്ഞ് കോണ്‍ഗ്രസ് വഴിതിരിച്ചു.
യുപി തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഹിമാചലിലും ഗുജറാത്തിലും ലഭിച്ച ബിജെപി വിജയം കാണിക്കുന്നത് ജാതി-വംശ വാദങ്ങള്‍ക്കും പ്രീണനങ്ങള്‍ക്കും മേലേ ജനങ്ങളുടെ പിന്തുണ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്. രാഷ്ട്രീയമായിട്ടാവട്ടെ, ഭരണപരമായിട്ടാവട്ടെ മികച്ച പ്രകടനം നടത്തുന്നവര്‍ക്കായിരിക്കും വിജയമെന്ന് ഇത് തെളിയിക്കുന്നു.ബിജെപി വരും നാളുകളിലും ജാതി-വംശീയ വാദങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ പ്രവര്‍ത്തനം തുടരും.
മോദിയുടെ നേതൃത്വത്തില്‍, സ്വാതന്ത്ര്യ ലബ്ധിക്കുശേഷമുള്ള ഇന്ത്യയില്‍ പുതിയൊരു രാഷ്്രടീയ സംസ്കാരവും മുന്നേറ്റവും ഉണ്ടാകാനുള്ള തുടക്കം കുറിച്ചിരിക്കുകയാണ്. മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷമുള്ള ഭൂരിപക്ഷം തെരഞ്ഞെടുപ്പിലും വോട്ടര്‍മാര്‍ ബിജെപിക്കൊപ്പം നില്‍ക്കുകയും പാര്‍ട്ടിയെ വിജയിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
ഇനി ലക്ഷ്യം 2019 ലെ പൊതു തെരഞ്ഞെടുപ്പാണ്. കോടിക്കണക്കിന് വരുന്ന പ്രവര്‍ത്തകരെ അതിനു സജ്ജമാക്കി പ്രവര്‍ത്തിക്കാനാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നല്കുന്ന സന്ദേശം. കോണ്‍ഗ്രസ് എല്ലാ തലത്തിലും എല്ലാ തരത്തിലും ജാതി രാഷ്ട്രീയവും പ്രചാരണവും നടത്തിയിട്ടും ബിജെപിക്ക് 1.25 ശതമാനം വോട്ട് കൂടുതല്‍ കിട്ടി. ഇത് ജനങ്ങള്‍ ബിജെപിയില്‍ അര്‍പ്പിച്ച വിശ്വാസമാണ് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: