ഗുജറാത്ത്: സിമ്പിളായി ഒരവലോകനം
ജാതികളെ അവഗണിച്ചും ജാതി സംഘങ്ങളെ തൂത്തെറിഞ്ഞും ജാതിസമ്മര്ദ്ദങ്ങളെ അവഗണിച്ചും നേടേണ്ട യഥാര്‍ത്ഥ ജനകീയ ജനാധിപത്യ വിജയം. കമ്മ്യൂണിസ്റ്റ്- മാര്‍ക്സിസ്റ്റുകള്‍ പണ്ടേ സ്വപ്നം കാണുന്ന വിജയമാണിത്.
പക്ഷേ, അതു സാധിച്ചെടുത്തതു ബിജെപിയാണെന്നു മാത്രം..!
– പൂണിലിട്ട രാഹുലിന്റെ ബ്രാഹ്മണ്യം,
– ഹാര്‍ദിക്കിന്റെ പട്ടേല്‍ ജാതിക്കൂട്ടം,
– അല്‍പേഷിന്റെ ഠാക്കൂര്‍ ജാതിവാദം,
– മേവാനിയുടെ ദലിത് ബ്ലാക്ക് മെയിലിങ്,
– ബിഷപ്പിന്റെ ദേശീയതാവിരുദ്ധ ഇടയലേഖനം.
ഇവയെയെല്ലാം തൂത്തെറിഞ്ഞ് ബിജെപി ഗുജറാത്തില്‍ തുടര്‍ച്ചയായി ആറാമതും വിജയിക്കുമ്പോള്‍, അതു രാജ്യത്തെ ജാതിസംഘങ്ങള്ക്കെല്ലാം കനത്ത അടിയായി മാറുകയാണ്.
– ഒരു ജാതിക്കോമരത്തിന്റെയും കാലുനക്കാതെ ജയിക്കാനാവുമെന്നു തെളിയിച്ചിരിക്കുന്നു, അമിത് ഷായുടെ സംഘം.
– കണിച്ചുകുളങ്ങരയിലും പെരുന്നയിലും അരമനകളിലും കാത്തുകെട്ടിക്കിടക്കുന്നവര്‍ മനസിലാക്കേണ്ട ഒരുപാടു കാര്യങ്ങള്‍ ഗുജറാത്ത് ഫലം വിളിച്ചുപറയുന്നുണ്ട്.
– മുത്തലാഖ് നിരോധനം പോലെയുള്ള കടുത്ത തീരുമാനങ്ങളും ബിജെപിയുടെ ജയസാധ്യതയെ ബാധിച്ചില്ല.
– പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനവും സ്വന്തമാക്കിയാണ് ഈ വിജയമെന്നതും ഏറെ ശ്രദ്ധേയം.
– ജാതികളേയോ മതങ്ങളെയോ വ്യവസായികളെയോ വ്യാപാരികളെയോ, എന്തിനേറെ, സാധാരണ ജനങ്ങളെപ്പോലും സുഖിപ്പിച്ചു നേടിയ വിജയമല്ല ഇത്.
ജനപ്രിയത ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയക്കാരനും ചെയ്യാത്ത, എട്ടുനിലയില്‍ പൊട്ടാന്‍ പാകത്തിലുള്ള കടുത്ത നടപടികളായിരുന്നു മോദി സ്വീകരിച്ചതൊക്കെ. അറിഞ്ഞുകൊണ്ടു ചെയ്തതുതന്നെ.
എന്നിട്ടും ജനം 22 വര്‍ഷത്തിനുശേഷം അഞ്ചുകൊല്ലത്തേക്കു കൂടി ഭരണം നല്കി. രാജ്യത്ത് ഒറ്റക്കക്ഷി ഇതാദ്യമായാണ് ഒരുസംസ്ഥാനത്ത് ആറാം തവണയും തുടര്‍ച്ചയായി ഭരണം പിടിക്കുന്നത്. അതിനെ നിസാരമായി കാണുന്നവര്‍ക്കൊക്കെ നല്ല നമസ്കാരം.
– അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏക സിവില്‍ കോഡും രാമക്ഷേത്രവുമായിരിക്കും മുഖ്യ വിഷയങ്ങള്‍. നടപ്പാക്കിയ ആ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളുമായിട്ടായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക. മോദിക്ക് അന്നു 350+ സീറ്റുകള്‍ നല്‍കുക അതിന്റെആഘാത- പ്രത്യാഘാതങ്ങളായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: