കോട്ടയം: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കുതിപ്പിനുള്ള ജനപിന്തുണയാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായിക ചേരിതിരിവിലൂടെ വര്‍ഗ്ഗീയ പ്രീണനം നടത്തിയ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിന് ഏറ്റ ആദ്യ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തില്‍ തുടര്‍ച്ചയായി 23-ാം വര്‍ഷവും ജനപിന്തുണ ആര്‍ജ്ജിക്കാനായത് വികസനത്തിനുള്ള അംഗീകാരമാണ്. ഹിമാചല്‍ പ്രദേശിലെ ഉജ്ജ്വല വിജയം തിരസ്കരിക്കുന്നതിലൂടെ മാധ്യമ നിരൂപകരുടെ അല്പത്തമാണ് വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, സംസ്ഥാന സമിതിയംഗം റ്റി.എന്‍. ഹരികുമാര്‍, ജില്ലാ സെക്രട്ടറിമാരായ സി.എന്‍. സുഭാഷ്, കെ.പി ഭുവനേശ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് കാവിമറ്റം, മണ്ഡലം പ്രസിഡന്റ് ബിനു ആര്. വാര്യര്‍, മോര്‍ച്ച നേതാക്കളായ അഖില്‍ രവീന്ദ്രന്, കെ.കെ മണിലാല്‍, ലാല്‍കൃഷ്ണ, ശരത് എസ് തുടങ്ങിയവര്‍ ആഹ്ലാദപ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: