ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ജാതിസമവാക്യങ്ങള്‍ക്ക് ബിജെപിയെ പരാജയപ്പെടുത്താനായില്ല. നോട്ട് അസാധുവാക്കലും ജിഎസ്ടിയും കാര്യമായി ബാധിച്ചില്ല. കോണ്‍ഗ്രസ് 1984ലാണ് അവസാനമായി ഗുജറാത്തില്‍ വിജയിച്ചത്. പിന്നീട് വന്ന ബിജെപി ഭരണം, ഒരുകാലത്ത് സിപിഎം ബംഗാള്‍ ഭരിച്ചതിന് സമാനമായിരുന്നു.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഇത്തവണ അതിനൊരു മാറ്റമുണ്ടാകുമെന്നൊരു പ്രതീതിയുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് നേരത്തെയെത്തി ക്യാമ്പ് ചെയ്താണ് നടപടികള്‍ക്ക് നേതൃത്വം കൊടുത്തത്. ആദ്യഘട്ടത്തില്‍ ദളിത്, പട്ടേല്‍ വിഭാഗങ്ങള്‍ക്ക് പുറമേ മറ്റ് പിന്നാക്ക സമുദായങ്ങളും നല്കിയ പിന്തുണ, കോണ്‍ഗ്രസ് റാലികളില്‍ വന്‍ ജനപങ്കാളിത്വത്തിന് കാരണമായി. മാധ്യമങ്ങളും പിന്തുണ നല്കി. ഇത്തവണ വിജയിക്കുമെന്നൊരു പ്രതീതി സൃഷ്ടിച്ചിരുന്നു. എന്നാല്‍ രണ്ടാംഘട്ടത്തില്‍ ഇവയൊക്കെ മാറിമറിയുന്ന കാഴ്ചയാണ് കണ്ടത്.
ബിജെപിയെ വിമര്‍ശിച്ചിരുന്ന മാധ്യമങ്ങളുടെ നിലപാടില്‍ പോലും മാറ്റമുണ്ടായി. അധികാരത്തില്‍ തുടരുമെന്ന പ്രതീതിയുണ്ടായി. എക്സിറ്റ് പോള്‍ ഫലങ്ങളോടെ എല്ലാം വ്യക്തമായിരുന്നു.എന്നാല്‍ ഹിമാചലിലെ വിജയം സ്വാഭാവികമാണ്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒന്നിടവിട്ട് ജയിക്കാറുണ്ട്. ഇത് പോലെയാണ് ഹിമാചലയിലെ വിജയം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന സ്വപ്നത്തില്‍ ഒരു സംസ്ഥാനംകൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: