രാജാക്കാട്: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സിപിഎം പ്രാദേശിക നേതാവ് ഒളിവില്‍. പിതാവ് ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് അമ്മയ്ക്കും സഹോദരനുമൊപ്പം വല്യമ്മയുടെ വീട്ടില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിച്ചതായി പരാതി ലഭിച്ചത്. ഒളിവില്‍ പോയ ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
ഏതാനും മാസങ്ങളായി പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ ചില മാറ്റങ്ങളായ പെണ്‍കുട്ടിയുടെ മാതാവിനെ സംശയത്തിലെത്തിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കട്ടപ്പനയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് കൗണ്‍സിലിംഗിനു വിധേയമാക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ കുട്ടി ശാരീരികചൂഷണത്തിനു വിധേയയായിട്ടുണ്ടെന്ന് തെളിഞ്ഞു.
വിവരം തിരക്കിയപ്പോള്‍ ഇയാള്‍ നാലു വര്‍ഷത്തോളമായി ശാരീരികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണു ആരംഭിച്ചതെന്നും കുട്ടി മൊഴി നല്കി. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെടുകയും പോലീസ് കേസെടുക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി.
ഇതേ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി പോസ്റ്റര്‍ ഒട്ടിച്ചു. മുന്‍പും അസാന്മാര്ഗ്ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനു നടപടി നേരിട്ടിട്ടുള്ള ഇയാളെ ബ്രാഞ്ച് കമ്മറ്റി അംഗത്വത്തില്‍ നിന്നും കയ്യോടെ ഒഴിവാക്കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: