കൊല്ലം: അന്യസ്ത്രീയോ ടൊപ്പം കഴിയുന്ന ഭര്‍ത്താവ് തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ നിരന്തരം പീഡിപ്പിക്കുകയാണെന്ന് യുവതിയുടെ പരാതി. ഭാരതിപുരം മുംതാസ് മന്‍സിലില്‍ സീനാബീഗമാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
നേരത്ത ഭര്‍ത്താവില്‍ നിന്നും വധഭീഷണിയുണ്ടെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും നീതി ലഭിച്ചിട്ടില്ലെന്നും അഞ്ചല്‍ പോലീസില്‍ നിന്നും നിരവധി തവണയായി അവഗണന മാത്രമാണെന്നും സീനാബീഗം പത്രസമ്മേളനത്തില്‍ പറഞ്ഞു. പത്തടി പേഴുവിള വീട്ടില്‍ റഹിമാണ് ഭര്‍ത്താവ്. കച്ചവടക്കാരനായ ഇയാള്‍ പ്രാദേശിക സിപിഎം നേതാക്കളുടെ അടുത്ത സുഹൃത്താണ്. അതിനാല്‍ ആ പാര്‍ട്ടിയിലെ പലരെയും സമീപിച്ചിട്ടും നിരാശയായിരുന്നു ഫലമെന്നും സീന പറഞ്ഞു. രണ്ട് മക്കള്‍ ഉള്ള സീന ബിരുദധാരിയാണ്. തന്റെ പേരിലുള്ള അഞ്ച് സെന്റ് വസ്തു എഴുതി നല്‍കണമെന്നാണ് റഹിമിന്റെ ആവശ്യം. ഇതിനായി മാനസികമായും ശാരിരികമായും പീഡിപ്പിക്കുകയാണെന്നും ഇതിനെതിരെ പരാതികള്‍ നല്‍കിയിട്ടും കോടതികളില്‍ പോയി ഉത്തരവ് നേടിയിട്ടും അതൊന്നും നടപ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നും സീന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: