ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ സൈനികരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഈ മാസം പതിനൊന്നിനാണ് അഞ്ച് സൈനികരെ കാണാതായത്. കശ്മീരിലെ കുപ് വാര ജില്ലയിലാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. മഞ്ഞുമൂടിയ വഴികള്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
മഞ്ഞിനടിയില്‍ അകപ്പെട്ട ഏതാനും പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. പ്രതികൂല കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ച്ചയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസം. ഏറ്റവും കടുത്ത തണുപ്പാണ് കശ്മീരില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. താപനില മൈനസ് ഏഴ് ഡിഗ്രി സെല്‍ഷ്യസാണ്. മഞ്ഞുവീഴ്ച കഠിനമായതിനെത്തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത അടഞ്ഞ് കിടക്കുന്നു. മഞ്ഞു വീഴ്ചയെ തുടര്‍ന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പര്‍വ്വതപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹസികോദ്യമങ്ങള്ക്കൊന്നും തുനിയരുതെന്നും സൈന്യം നിര്‍ദ്ദേശം നല്കി. നേരത്തെ ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് ഗുരെസ് സെക്ടറില്‍ മഞ്ഞിടിച്ചിലില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് രണ്ടു തവണയായി ഹിമപാതമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: