ഇസ്ലാമാബാദ്: ദക്ഷിണേഷ്യയില്‍ ആണവ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്ഥാന് സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ഖാന് ജാന്ജുഅ. മേഖലയിലെ സുസ്ഥിരത സൂക്ഷ്മമായ സംതുലിതാവസ്ഥയിലാണ്. അത് ഏതു നിമിഷവും ഇല്ലാതായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കൊപ്പം ചേര്‍ന്ന് ശതകോടി ഡോളറിന്റെ ചൈന- പാകിസ്ഥാന് ഇടനാഴി തകര്‍ക്കാര്‍ അമേരിക്ക ഗൂഢാലോചന നടത്തുകയാണെന്നും ജന്‍ജുവ ആരോപിച്ചു.ഒരു സെമിനാറില്‍ പങ്കെടുക്കവെയാണ് ജാന്ജുഅ ഇക്കാര്യം പറഞ്ഞത്.
യു.എസ് സേനയെ പിന്തുണക്കുന്നത് ഭീകരവാദം വളര്‍ത്താന്‍ മാത്രമാണ് സഹായിച്ചത്. താലിബാന് അഫ്ഗാനിസ്ഥാനില്‍ കരുത്തു പ്രാപിച്ചു. അമേരിക്ക അവരുടെ പരാജയത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാനു മേല്‍ കെട്ടിവച്ച് പഴിചാരുകയാണ്. അഫ്ഗനിസ്ഥാനില്‍ ഇന്ത്യയ്ക്ക് അമേരിക്ക പങ്കാളിത്തം നല്‍കുന്നത് രാഷ്ട്രീയ കാരണങ്ങളാണ്.
കശ്മീര്‍ വിഷയത്തില്‍ അമേരിക്കയ്ക്കയുടെയും ഇന്ത്യയുടെയും നിലപാട് സമാനമാണ്. പാകിസ്ഥാനേക്കാള്‍ ഇന്ത്യയ്ക്ക് മുന്‍ഗണന നല്‍കാനാണ് അമേരിക്കയ്ക്ക് താല്പര്യം. സുരക്ഷാ വിഷയങ്ങള്‍ പാകിസ്താന് നേരിടുകയാണ്. അഫ്ഗാനിസ്താനിലെ സമാധാനം മുന്തിയ പരിഗണനയുള്ള വിഷയമാണെന്നും ജന്‍ജുവ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: