ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്.കെ നഗറിലെ തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് അവസാനിക്കും. ഡിസംബര്‍ 21നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എഐഎഡിഎംകെയുടെ ഇരുവിഭാഗങ്ങളും സ്വതന്ത്രന്മാരും വാശിയോടെ മത്സരിക്കുന്ന മണ്ഡലത്തില്‍ പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്നാണ് സ്ഥാനാര്‍ഥികള്‍ക്കെതിരെയുള്ള പ്രധാന ആരോപണം.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ശേഷം യോഗമോ മാര്‍ച്ചോ റാലിയോ സംഘടിപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണി വരെ നിരോധനം നിലനില്ക്കും.
ഇത് തടയാനായി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അസാധാരണ നടപടികളാണ് തെരഞ്ഞെടുപ്പ് കമീഷന് കൈക്കൊണ്ടിട്ടുള്ളത്. പണം നല്‍കുന്നത് തടയാനായി നിയോജക മണ്ഡലത്തിലെ എല്ലാ തെരുവുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് ഹര്ജിക്കാരന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: