തിരുവനന്തപുരം: ഭക്ഷ്യധാന്യവില്പ്പന ശരാശരി 75 ക്വിന്റല്‍ വേണമെന്ന് ഉത്തരവിറക്കി റേഷന്‍ കടകള്‍ക്കു നേരെ സര്‍ക്കുര്‍ വാളോങ്ങിയാല്‍ റേഷന്‍വ്യാപാരികള്‍ കടകള്‍ ഉപേക്ഷിക്കുമെന്ന് ആള് ഇന്ത്യ റേഷന്‍ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ പറഞ്ഞു. 75 ക്വിന്റല്‍ വില്‍പ്പന വരത്തക്കവണ്ണം റേഷന്‍ കടകളുടെ എണ്ണം പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പൊതുവിതരണ സമ്പ്രദായം തകര്‍ക്കും. സംസ്ഥാനത്തെ പകുതിയിലധികം റേഷന്‍കടകള്‍ക്കും പൂട്ടുവീഴും. ഇത് ഉപഭോക്താക്കളെ ദുരിതത്തിലാക്കും. ഇത് സംബന്ധിച്ച് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍സെക്രട്ടറി സോമന് കിടാരക്കുഴി, സംസ്ഥാന വൈസ് പ്രസിഡന്റ് പാറശാല സന്തോഷ്, ജില്ലാ പ്രസിഡന്റ് ആര്. വേണുഗോപാല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: