പരുമ്പളം: പതിനായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന ദ്വീപിലെ പൊതുശ്മശാന നിര്‍മ്മാണം അനിശ്ചിതത്വത്തില്‍. ശ്മശാനത്തിനായി പത്ത് സെന്റ് സ്ഥലം ഏറ്റെടുത്ത് ചുറ്റുമതില്‍ നിര്‍മ്മിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുടര്‍ നടപടി ഉണ്ടായിട്ടില്ലെന്നാണ് വിമര്‍ശനം.
പെരുമ്പളം പാണാവള്ളി ഐശ്വര്യം ജങ്കാര്‍ സര്‍വീസിന്റെ ഉദ്ഘാടനത്തിനായി രണ്ട് വര്‍ഷം മുമ്പ് ദ്വീപില്‍ എത്തിയ അന്നത്തെ വകുപ്പ് മന്ത്രി എം.കെ. മുനീര്‍ ശ്മശാന നിര്‍മ്മാണത്തിനും അങ്കണവാടികളുടെ നവീകരണത്തിനുമായി 65 ലക്ഷം രൂപ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ലത്രേ.
ദ്വീപില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ഏഴോളം കോളനികളുണ്ട്. കായലോര മേഖലകളിലെ നാല് സെന്റ് ഭൂമിയില്‍ കഴിയുന്നവരുള്‍പ്പെടെ മരണമടഞ്ഞാല്‍ മൃതദേഹം സംസ്കരിക്കാന്‍ ഏറെ ക്ലേശിക്കുകയാണ്. കയര്‍, കര്‍ഷക, മത്സ്യ തൊഴിലാളികളാണ് ദ്വീപ്നിവാസികളില് ഭൂരിഭാഗവും.
ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അധികാരികളും ജനപ്രതിനിധികളും വിഷയത്തില്‍ ഇടപെടാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: