ഏറ്റുമാനൂര്‍: പുതിയതായി നിര്‍മ്മിക്കുന്ന ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ പണിയോടനുബന്ധിച്ച് നീണ്ടൂര്‍ റോഡിലെ മേല്‍പ്പാലം പൊളിച്ചു നീക്കിയിട്ടു ഒന്‍പതു മാസമായിട്ടും പണികളെങ്ങുമെത്തിയില്ല. ഡിസംബറില്‍ പണി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ആറു മാസത്തേക്ക് നീട്ടിക്കൊടുത്തു.
നിലവിലുള്ള പ്ലാറ്റ്ഫോം നിലനിര്‍ത്തിക്കൊണ്ടാണ് നവീകരണപ്രവര് ത്തനങ്ങള് നടക്കുന്നത്. ഓപ്പറേറ്റിങ് സംവിധാനങ്ങളൊക്കെ പുതിയ സ്റ്റേ ഷനിലേക്ക് മാറ്റുന്നതോടൊപ്പം ആധുനിക സിഗ്നല്‍ സംവിധാനങ്ങളും പ്രാവര്‍ത്തികമാക്കും. നിലവിലുള്ള സ്റ്റേഷന് കെട്ടിടം പൊളിക്കില്ല.
അതിരമ്പുഴ റോഡിനും നീണ്ടൂര്‍ റോഡിനുമിടയില്‍ നിര്‍മ്മിക്കുന്ന റയില്‍വേ സ്റ്റേഷനോടൊപ്പം നിലവിലുള്ള പാളങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. അതിന്റെ ഭാഗമായി പുതിയ രണ്ട് പ്ലാറ്റ്ഫോമുകളുടെ നിര്‍മ്മാണവും നടക്കും. പാസഞ്ചര്‍ ട്രയിനുകള്‍ക്ക് മാത്രം നാല് പാളങ്ങളും ചരക്കുവണ്ടികള്‍ക്കും മറ്റുമായി രണ്ട് പാളങ്ങളും ഉണ്ടാവും.
ഏറ്റുമാനൂരിലേത് കൂടാതെ കോട്ടയത്തിനും കുറുപ്പന്തറയ്ക്കും ഇടയ് ക്കുള്ള ഗാന്ധിനഗര്‍, മാഞ്ഞൂര്‍ മേല്‍പ്പാലങ്ങളും ഇതിന് പിന്നാലെ പൊളിച്ചു പണിയും. 46 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുലുമാണ് പുതിയ മേല്‍പ്പാലം നിര്‍മ്മാണം. 29 മീറ്റര്‍ 17 മീറ്റര്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായിട്ടാണ് പാലത്തിന്റെ മേല്ഭാഗത്തിന്റെ പണി പൂര്‍ത്തിയാകുന്നത്. പാളത്തിന്റെ നടുവിലെ പില്ലറുകള്‍ മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. മറ്റ് രണ്ടു പിില്ലറുകളും പൂര്‍ത്തിയാകുന്ന മുറക്ക് പണിതു വച്ചിരിക്കുന്ന മേല്‍പാലം കൊണ്ടുവന്നു വയ്ക്കും .
നിലവിലുള്ള പാലത്തിനേക്കാള്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന പാലം പണി പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള അപ്രോച്ച് റോഡിന്റെ നിരപ്പും ഉയര്‍ത്തും. റയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ചെറുവാഹനങ്ങള്‍ ഇടത് വശത്തത്തെ റെയില്‍വേ റോഡുവഴി മനയ്ക്കപ്പാടം ജംഗ്ഷന് ചെന്ന് നീണ്ടൂര്‍ കല്ലറ വഴി ചേര്‍ത്തല പോകുന്നത്, ഏറ്റുമാനൂരില്‍ നിന്ന് നീണ്ടൂര്‍ ഭാഗത്തേ ക്കുള്ള വാഹനങ്ങള്‍ അതിരമ്പുഴ റോഡ്, ഉപ്പുപുരയ്ക്കല്‍ ജംഗ്ഷന്, കോട്ടമുറി എന്നിവിടങ്ങളിലൂടെ നീണ്ടൂര്‍ റോഡിലേക്കാണ് വഴി തിരിച്ചുവിടുന്നത്. മേല്‍പാത പോലുമില്ലാതെ വന്നതോടെ നൂറുകണക്കിനു പേരാണ് ദുരിതത്തിലായിരിക്കുന്നത്.
സ്റ്റേഷനില്‍ ക്രോസിങ്ങിനു വേണ്ടി തീവണ്ടി പിടിച്ചിടുമ്പോള്‍ ഏറ്റുമാനൂര്‍ ഐറ്റിഐയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സമയത്ത് ക്ലാസ്സില്‍ എത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. താത്കാലികമായി റെയില്‍വേ ക്കു മുകളിലൂടെ നടപ്പാലം നിര്‍മ്മിച്ചു നല്കണമെന്നാവശ്യപ്പെട്ടു നാട്ടുകാരുടെ നേതൃത്വത്തില്‍ സമരം നടത്തിയെങ്കിലും പരിഹാര മൊന്നുമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: