മുണ്ടക്കയം: തമിഴ്നാട് സ്വദേശിയടക്കം മൂന്നുപേര്‍ കഞ്ചാവുമായി മുണ്ടക്കയത്ത് എക്സൈസ് സംഘത്തിന്റെ പിടിയിലായി. അടി വസ്ത്രത്തിനുളളില്‍ കഞ്ചാവ് സൂക്ഷിച്ച് യാത്ര ചെയ്ത ആനപാപ്പാന് വാഹന പരിശോധനക്കിടയില്‍ പിടിയിലായി. വൈക്കം മറവന്‍ തുരുത്ത് ലക്ഷംവീട് കോളനിയില്‍ വിനീത് രാജനെ(29)യാണ് മുണ്ടക്കയം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ഡി. സതീഷിന്റെ നേതൃത്വത്തില്‍ മുണ്ടക്കയം ബസ്റ്റാന്‍ഡില്‍ നിന്ന്പിടികൂടിയത്.
തമിഴ്നാട് സ്വദേശിയടക്കം രണ്ടുപേരെ കഞ്ചാവുമായി നര്‍ക്കോ ട്ടിക് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ വി.ആര് സജികുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തമിഴ്നാട്, തേനി, പെരിയ കുളം വില്ലേജില്‍ രാസാങ്കം(56),തിരുവനന്തപുരം കല്ലമ്പലം പ്ലാവിള വിട്ടില്‍ പി.എസ്.അപ്പു(22)എന്നിവരാണ് പിടിയിലായത് .രാസാങ്ക ത്തില്‍നിന്ന് 15 പൊതിയും, അപ്പുവില്‍ നിന്ന് ആറുപൊതി കഞ്ചാവും പിടിച്ചെടുത്തു. തമിഴ്നാട്ടില്‍ നിന്ന് പൊതി ഒന്നിന് മുപ്പതു രൂപക്കു വാങ്ങുന്ന കഞ്ചാവ് കേരളത്തില്‍ 500രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്.
കടുത്തുരുത്തി: സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്യതു. കടുത്തുരുത്തി വെളളാശ്ശേരി പാലച്ചുവട്ടില്‍ അനില്‍ കുമാറിനെയാണ് അറസ്റ്റു ചെയ്തത്.
അനിലിന്റെ സഹായിയായ വെളളശ്ശേരി തത്തപ്പളളി ലയംവീട്ടില് ബാബു എക്സൈസ് സംഘത്തെ കണ്ട് തോട്ടില്‍ ചാടി രക്ഷപ്പെട്ടു. ഇവര്‍ കഞ്ചാവ് വില്പനനടത്തുന്നതിന് ഉപയോഗിച്ചിരുന്ന ബൈക്ക് കാസ്റ്റഡിലെടുത്തു. കടുത്തുരുത്തിയിലെ ഹയര്‍സെക്കന്റഡറി സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നുളള റെയ്ഡിലാണ് അനില്‍ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: