പയ്യാവൂര്‍: ഉത്സവ നഗരിയായ കുന്നത്തൂരില്‍ മദ്യവില്പന വ്യാപകം. വനമേഖലയില്‍ നിന്നും ഉല്പാദിപ്പിക്കുന്ന നാടന്‍ ചാരായവും അന്യസംസ്ഥാനങ്ങളില്‍നിന്നും ബീവറേജ് ഔട്ട്ലെറ്റുകളില്‍നിന്നും പോലീസിന്റെ കണ്ണുവെട്ടിച്ച് എത്തിക്കുന്ന വിദേശ മദ്യവുമാണ് ഈ പ്രദേശങ്ങളില്‍ വ്യാപകമായി വില്‍പ്പന നടത്തുന്നത്. ഒരുമാസം നീണ്ടുനില്‍ക്കുന്ന കുന്നത്തൂര്‍ പാടിയിലെ ഉത്സവത്തിനായി നാടിന്റെ നാനാഭാഗങ്ങളില്‍നിന്നുമായി ദിനംപ്രതി ആയിരക്കണക്കിന് മുത്തപ്പ ഭക്തരാണ് ഇവിടെയെത്തുന്നത്. പാടിയില്‍ കര്‍ശനമായി മദ്യം നിരോധിച്ചിരുന്നെങ്കിലും പാടിക്ക് സമീപം മദ്യം ഇപ്പോള്‍ സുലഭമാണ്. ഇതിനായി നിരവധി ഏജന്റുമാര്‍ പാടിയിലും സമീപപ്രദേശങ്ങളിലും രംഗത്തുണ്ട്. വിലയല്‍പ്പം കൂടുമെങ്കിലും യഥേഷ്ടം മദ്യം ലഭിക്കുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
കഴിഞ്ഞ ദിവസം ഇവിടെ പരിശോധനക്കെത്തിയ എക്സൈസ് സംഘത്തെ മദ്യവില്പന സംഘം അക്രമിച്ച് പിടികൂടിയ ആളെ മോചിപ്പിച്ചിരുന്നു. കുഴിഞ്ഞാലില്‍ മനീഷിനെയാണ് ശ്രീകണ്ഠപുരം എക്സൈസ് സംഘം പിടികൂടിയത്. ഇയാള്‍ ബഹളം വെച്ചപ്പോള്‍ ഓടിയെത്തിയ പതിനഞ്ചോളം വരുന്ന സംഘം എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച് മനീഷിനെ രക്ഷപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: