തിരുവനന്തപുരം: ഓഖി ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനുള്ള സംഘത്തില്‍ നിന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ മുഖ്യമന്ത്രി പിണറായി വിജയന് ആദ്യം ഒഴിവാക്കി.
പൂന്തുറ സന്ദര്‍ശിക്കുന്നവരുടെ പട്ടികയിലും ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള റവന്യൂ മന്ത്രിയുടെ പേരില്ലായിരുന്നു. പകരം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെയും ഉള്‍പ്പെടുത്തി. തൈക്കാട് ഗസ്റ്റ് ഹൗസിലെ പരിപാടിക്ക് മാത്രമാണ് മന്ത്രിക്ക് ക്ഷണമുണ്ടായിരുന്നത്. പൊതുഭരണ സെക്രട്ടറിയാണ് പട്ടിക തയ്യാറാക്കിയത്. ഇത് മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
പൂന്തുറയില്‍ പ്രധാനമന്ത്രിയോടൊപ്പം പോകേണ്ടവരുടെ ലിസ്റ്റില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന് റവന്യൂമന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മന്ത്രിയെ ഉള്‍പ്പെടുത്തിയത്. സ്ഥലം എംഎല്‍എ വി. എസ്. ശിവകുമാറിനെയും ലിസ്റ്റില്‍ നിന്നു തുടക്കത്തില്‍ ആദ്യംഒഴിവാക്കി, പിന്നെ ചേര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: