ഗുവാഹത്തി: ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റി എഫ്സിയെ നേരിടും.
കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ജയിക്കുയും ഒരെണ്ണം സമനില പിടിക്കുകയും ചെയ്ത നോര്‍ത്ത് ഈസ്റ്റ് മൂന്ന് കളികളില്‍ തോറ്റു. നാല് പോയിന്റ് മാത്രമുള്ള അവര്‍ ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിലായിരുന്നു അവസാന തോല്‍വി. അഞ്ച് മത്സരങ്ങളില്‍ രണ്ട് ഗോളുകള്‍ മാത്രം നേടാന്‍ കഴിഞ്ഞ അവര്‍ അഞ്ചെണ്ണം വഴങ്ങി.
ഇന്ന് സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്താനായിരിക്കും നോര്‍ത്ത് ഈസ്റ്റിന്റെ പദ്ധതി.
നോര്‍ത്ത്— ഈസ്റ്റിനെതിരെ കഴിഞ്ഞ മൂന്നു സീസണുകളില്‍ മുംബൈ സിറ്റി എഫ്സി ആറ്—തവണ എറ്റുമുട്ടിയതില്‍ മൂന്നു തവണ ജയിച്ചു. ഒരെണ്ണം സമനിലയില്‍ കലാശിച്ചു. രണ്ടു തവണ നോര്‍ത്ത്—ഈസ്റ്റിനായിരുന്നു ജയം.
ഈ സീസണില്‍ കഴിഞ്ഞ ആറ്—മത്സരങ്ങളില്‍ രണ്ട്—ജയവും ഒരു സമനിലയും മൂന്നു തോല്‍വിയും അടക്കം ഏഴ്—പോയിന്റുമായി അഞ്ചാമതാണ് മുംബൈ. ഇന്ന് ജയിക്കാന്‍ കഴിഞ്ഞാല്‍ 10 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് അവര്‍ ഉയരും.
ഞായറാഴ്ച നടന്ന മത്സരത്തില്‍ എടികെയോട് 1-0ന് തോറ്റശേഷമാണ് മുംബൈ എവേ മത്സരത്തിനായി ഗുവാഹത്തിയിലെത്തിയിട്ടുള്ളത്.
ഈ ഘട്ടത്തില്‍ അവസാന നാല്—സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകളെ തീരുമാനിക്കാന്‍ കഴിയില്ലെന്ന് നോര്‍ത്ത് ഈസ്റ്റ് പരിശീലകന് കാലോസ് പെരസ് പറഞ്ഞു.“ഞങ്ങള്‍ അഞ്ച്—മത്സരങ്ങളാണ്—ഇതിനകം കളിച്ചത്. ലീഗില്‍ ഇനി 13 കളികളള് ബാക്കിയുണ്ടെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.
ടീമിന്റെ ഒന്നാം ഗോള്കീപ്പറമായ ടി.പി. രഹ്നേഷിനു ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ ചുവപ്പ്—കാര്‍ഡ്—കണ്ടുപുറത്തേക്കു പോകേണ്ടി വന്നിരുന്നു. അതുകൊണ്ട്—ഇന്ന്—രഹ്നേഷിനെ കൂടാതെ പുതിയ ഗോള്‍ കീപ്പറുമായി ഇറങ്ങേണ്ടി വരും. പകരക്കാരനായി വന്ന രവികുമാറിനായിരിക്കും ഇന്നും ഗോള്‍വലയം കാക്കുവാനുള്ള ചുമതല.
സസ്പെന്‍ഷന്‍മൂലം മുംബൈ സിറ്റി നിരയില്‍ മധ്യനിരതാര സെഹ്നാജ് സിങ്ങും ഇന്ന് ഇറങ്ങില്ല. ഈ സീസണില്‍ നാല്—മഞ്ഞക്കാര്‍ഡുകള്‍ വാങ്ങിയ സെഹ്നാജിനു കഴിഞ്ഞ മത്സരത്തില്‍ പുറത്തുപോകേണ്ടിയും വന്നു.
എന്നാല്‍ സെഹ്നാജിനു പകരക്കാരന് ആരാണെന്നു മുംബൈയുടെ കോസ്റ്ററിക്കക്കാരന് പരിശീലകന് അലക്സാന്ദ്രോ ഗ്വിമെറെസ് വ്യക്തമാക്കിയില്ല. എന്തായാലും വിജയം ലക്ഷ്യമാക്കി ഇരുടീമുകളും എത്തുമ്പോള്‍ പോരാട്ടം വാശിയേറിയതാകുമെന്നാണ് ഇരു പരിശീലകരും നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: