കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടിമാരായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ, സിദ്ദിഖ് എന്നിവര്‍ പോലീസിനു നല്കിയ മൊഴി പുറത്ത്. ദിലീപും കാവ്യാ മാധവനും തമ്മില്‍ അവിഹിതബന്ധം ഉണ്ടായിരുന്നതായാണ് മഞ്ജു മൊഴി നല്‍കിയിരിക്കുന്നത്.
ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ലെന്നാണ് നടന് സിദ്ധിഖിന്റെ മൊഴി. ദിലീപ് കാരണം സിനിമയില്‍ അവസരങ്ങള്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി തന്നോട് പരാതിയായി പറഞ്ഞിട്ടുണ്ട്. ദിലീപിന്റെ ഇടപെടല്‍ കാരണം നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതായി തനിക്ക് അറിയാമെന്നും സിദ്ധിഖിന്റെ മൊഴിയില്‍ പറയുന്നു.
മഞ്ജുവിന്റെ മൊഴി ഇങ്ങനെ, ഒരു ദിവസം ദിലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ ദിലീപേട്ടന്റെ ഫോണില്‍ നേരിട്ട് കണ്ടു. നടി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞു. ഞാന്‍ കാവ്യയെക്കുറിച്ചും ദിലീപേട്ടനെ കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസ്സിലായി.
ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തില്‍ നിന്ന് പിന്മാറാന് ദിലീപ് പറയാതെ പറഞ്ഞെന്നാണ് കുഞ്ചാക്കോ ബോബന്റെ മൊഴി. എത്തിക്സ് അല്ലെങ്കിലും സൗഹൃദത്തിന്റെ പുറത്ത് ദിലീപ് ആവശ്യപ്പെട്ടാല്‍ മാറാമെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞതായാണ് മൊഴിയില്‍ പറയുന്നത്.
ആക്രമിക്കപ്പെട്ട നടി തന്റെ സഹോദരിയുടെ കൂടെ പഠിച്ചതായിരുന്നതിനാല് നടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് സംയുക്താവര്‍മ്മ മൊഴിയില്‍ പറയുന്നു. ഉദ്ദേശം നാലഞ്ച് വര്‍ഷം മുന്‍പ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും തന്റെ വീട്ടിലേക്ക് വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകള്‍ മൊബൈല്‍ ഫോണില്‍ മഞ്ജു വാര്യര്‍ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകള്‍ അയയ്ക്കുമോ എന്നും മറ്റും തന്നോട് ചോദിച്ചതായും സംയുക്ത പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: