ന്യൂദല്‍ഹി: ദല്‍ഹിയില്‍ അപകടത്തില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥി ഡൈന്‍ തോമസ്സിന്റെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരമായി 81.21 ലക്ഷം രൂപ ഒന്‍പത് ശതമാനം പലിശയോടെ നല്കാന് ദല്‍ഹി മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി രാജീവ് ബന്‍സാല്‍ വിധിച്ചു.
ടാറ്റ എഐജി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചതില്‍ രാജ്യത്തെ ഏറ്റവും വലിയ നഷ്ടപരിഹാരങ്ങളിലൊന്നാണിത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അധ്യാപകനായിരുന്ന പ്രൊഫ.തോമസ് കെ.ജെ.യുടെയും മിനിമോളിന്റെയും മകനായിരുന്ന ഡൈന്‍ തോമസ് 2013 ആഗസ്ത് ഏഴിന് ദല്‍ഹി-നോയിഡ ഹൈവെയിലുണ്ടായ അപകടത്തിലാണ് കൊല്ലപ്പെട്ടത്.
അമിറ്റി യൂണിവേഴ്സിറ്റിയില്‍ എംബിഎ വിദ്യാര്‍ത്ഥിയായിരുന്ന ഡൈന്‍ സഞ്ചരിച്ച ബൈക്കിനുപിന്നില്‍ അമിത വേഗത്തില്‍ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ: ജോജോ ജോസ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: