മാനന്തവാടി: ഭര്‍തൃമതിയായ വനവാസി യുവതിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്. അമ്പലവയല്‍ കുമ്പളേരി കിഴക്കേക്കര വീട്ടില്‍ സുരേഷ്(44)നെയാണ് മാനന്തവാടി ജില്ലാ സ്പെഷല്‍ കോടതി ശിക്ഷിച്ചത്. 2013 ല്‍ പ്രാര്‍ത്ഥനാലയത്തില്‍വെച്ച് യുവതിയെ ബലാത്സംഗം ചെയ്തതായാണ് പരാതി.
ബലാത്സംഗ കുറ്റത്തിനും എസ്സി എസ്ടി ആക്ട് പ്രകാരവും ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എസ്എംഎസിന് കൈമാറുകയായിരുന്നു. എസ്എംഎസ് ഡിവൈഎസ്പിമാരായ ജീവാനന്ദ്, വി . ഡി. വിജയന് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇന്നലെ എസ്സി-എസ്ടി സ്പെഷല്‍ കോടതി ജഡ്ജ് പി. സെയ്തലവി പ്രതിയെ 376ാം വകുപ്പ് പ്രകാരം ഏഴ് വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും 323ാം വകുപ്പ് പ്രകാരം ആറ്മാസം തടവുമാണ് ശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: