ന്യൂദല്‍ഹി: ഗുജറാത്തില്‍ പാര്‍ട്ടി നേടിയ വിജയം വിനയത്തോടെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് തോല്‍വിയില്‍ ജയം ആഘോഷിച്ച് സ്വയം പരിഹാസ്യരാവുകയാണെന്നും മോദി പറഞ്ഞു.
ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നിവടങ്ങളിലെ വിജയത്തിന് ശേഷം ബിജെപി എം.പിമാരെ കാണുകയായിരുന്നു മോദി. നമ്മളെ സംബന്ധിച്ച് ഇതൊരു വലിയ വിജയമാണ്. ബിജെപി 19 സംസ്ഥാനങ്ങള്‍ ഇന്ന് ഭരിക്കുന്നുണ്ട്. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് പോലും കോണ്‍ഗ്രസിന് 18 സംസ്ഥാനങ്ങളേ ഭരിക്കാനായിട്ടുള്ളൂ.
1984ലെ രണ്ട് സീറ്റില്‍ നിന്നാണ് ഇന്ന് ബിജെപി ഈ നിലയില്‍ എത്തിയത്. എന്നാല്‍, വിജയത്തില്‍ ആരും മതിമറക്കരുതെന്നും മോദി പറഞ്ഞു. അനാവശ്യമായ പ്രചാരണങ്ങളും പ്രസ്താവനകളും നടത്തിയത് പ്രതിപക്ഷമാണ്, പ്രധാനമന്ത്രിയുടെ വിശ്വാസ്യതയും ചോദ്യം ചെയ്തു, അതാണ് അനാവശ്യമെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ ബിജെപിയുടെ വിജയം പ്രധാനമന്ത്രിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് മറുപടിയായി മോദി പറഞ്ഞു.
2019ല്‍ പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. അതിനുവേണ്ടി ഇപ്പോഴെ തയ്യാറെടുക്കണം. 2022ല്‍ പുതിയൊരു ഇന്ത്യ എന്ന മുദ്രാവാക്യവും കാഴ്ചപ്പാടുമായി വേണം പ്രവര്‍ത്തിക്കാന്‍. അതിനാല്‍ തന്നെ പ്രതിപക്ഷത്തിന്റെ കുപ്രചരണങ്ങളില്‍ വീണ് സമയം പാഴാക്കരുത്. ബൂത്ത് തലത്തിലെ മികച്ച പ്രവര്‍ത്തനമാണ് തെരഞ്ഞെടുപ്പിലെ വിജയത്തിലേക്കുള്ള ഏകവഴി. അതിനാല്‍ താഴേത്തട്ടു മുതല്‍ ശക്തവും കുറ്റമറ്റതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മോദി പറഞ്ഞു.
പാര്‍ട്ടിക്കുള്ളിലും പുറത്തും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: