തുറവൂര്‍: കോടികള്‍ മുടക്കി നിര്‍മിച്ച തൈക്കാട്ടുശേരി പാലത്തിലൂടെ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് പരാതി. തൈക്കാട്ടുശേരി, തുറവൂര്‍, മാക്കേക്കടവ് പ്രദേശങ്ങളില്‍ കഴിയുന്നവര്‍ കാലങ്ങളായി അനുഭവിച്ചിരുന്ന യാത്രാദുരിതത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുകരകളെയും ബന്ധിപ്പിച്ച് പാലം നിര്‍മ്മിച്ചതെങ്കിലും പ്രദേശവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് പരാതി.
പാലം ഗതാഗതത്തിനായി തുറന്നതോടെ ഇരുകരകളേയും ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ ആരംഭിച്ചെങ്കിലും മാസങ്ങള്‍ പിന്നതോടെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കി. കെഎസ്ആര്‍ടിസി ബസുകളുമാണ് തുടക്കത്തില്‍ സര്‍വീസ് നടത്തിയിരുന്നത്. ചേര്‍ത്തലയില്‍ നിന്ന് ചെല്ലാനം, തോപ്പുംപടി എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഇതു വഴിയാണ് കടന്നുപോയിരുന്നത്.
റോഡ് പുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസി താല്‍ക്കാലികമായി നിര്‍ത്തി വെച്ച സര്‍വീസുകള്‍ പിന്നീട് പുനരാരംഭിച്ചില്ലാണ് യാത്രക്കാര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. റോഡ് പണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അധികൃതര്‍ തയാറാകാത്തത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: